നോട്ടീസ് നല്‍കാനെത്തുന്നവരെ കയറ്റിവിടില്ലെന്ന് മരട് ഫ്‌ളാറ്റ് ഉടമകള്‍; പ്രധാന കവാടം അടച്ചിട്ട് പ്രതിഷേധം

ഫ്ളാറ്റ് പൊളിക്കുവാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്നാണ് ഉടമകളുടെ നിലപാട്.
 | 
നോട്ടീസ് നല്‍കാനെത്തുന്നവരെ കയറ്റിവിടില്ലെന്ന് മരട് ഫ്‌ളാറ്റ് ഉടമകള്‍; പ്രധാന കവാടം അടച്ചിട്ട് പ്രതിഷേധം

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനെത്തുന്നവരെ കടത്തിവിടില്ലെന്ന് ഉടമകള്‍. താമസക്കാര്‍ക്ക് നോട്ടീസുകള്‍ നല്‍കാനെത്തുന്നവരെ യാതൊരു കാരണവശാലും കടത്തിവിടില്ലെന്ന് പ്രതിഷേധകര്‍ അറിയിച്ചു. ഫ്‌ലാറ്റിലേക്കുള്ള പ്രധാന കവാടം ഇവര്‍ അടച്ചിട്ടിരിക്കുകയാണ്. തിരുവോണ ദിനത്തില്‍ നിരാഹര സമരം നടത്തുമെന്നും ഫ്‌ലാറ്റുടുമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കുവാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്നാണ് ഉടമകളുടെ നിലപാട്.

മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ ഭരണ-പ്രതപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് വാക്കേറ്റമുണ്ടായിരുന്നു. വിഷയം സംസാരിക്കാന്‍ കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നഗരസഭാ ഉദ്യോഗസ്ഥരെ ക്യാംപ് ഓഫീസില്‍ തടഞ്ഞെന്ന പരാതിയും ഉയര്‍ന്നു.

നഗരസഭയ്ക്ക് മുന്നില്‍ ഫ്ളാറ്റ് ഉടമകളും പ്രതിഷേധവുമായി എത്തി. തങ്ങളുടെ പ്രതിനിധികളെ യോഗത്തില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് ആരോപണം. ഇതിനിടെയാണ് സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ മരട് നഗരസഭ ആരംഭിച്ചത്. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കമ്പനികളില്‍ നിന്ന് താല്‍പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്.