വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ടു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലഭിച്ച ശിക്ഷ ഇങ്ങനെ

സ്ടു വിദ്യാര്ത്ഥിനിയെ ബസില് നിന്ന് തള്ളിയിട്ട സംഭവത്തില് ഡ്രൈവര്ക്കും കണ്ടക്ടര്ക്കും ശിക്ഷ നല്കി മോട്ടോര് വാഹന വകുപ്പ്.
 | 
വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ടു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലഭിച്ച ശിക്ഷ ഇങ്ങനെ

കൊച്ചി: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശിക്ഷ നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും കണ്ടക്ടറെ ആശുപത്രിയില്‍ സേവനത്തിന് അയക്കുകയും ചെയ്തു. തൃക്കാക്കര ജഡ്ജിമുക്കില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ടത്. അപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് ഇടുപ്പെല്ലിന് ക്ഷതമേറ്റിരുന്നു.

സംഭവത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കണ്ടക്ടറെയും ഡ്രൈവറെയും ബുധനാഴ്ച വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. കണ്ടക്ടറായിരുന്ന സക്കീര്‍ ഹുസൈന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സാമൂഹ്യ സേവനത്തിന് ഉത്തരവിട്ടത്.

അടുത്ത മാസം 25-ാം തിയതി മുതല്‍ അഞ്ച് ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സാമൂഹ്യ സേവനം നടത്താനാണ് ഉത്തരവ്. ഡ്രൈവര്‍ അല്‍ത്താഫിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ബസ് ഉടമക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.