മാധ്യമപ്രവര്‍ത്തയുടെ ആത്മഹത്യാശ്രമം; കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ന്യൂസ് 18 കേരളം ചാനലിലെ മാധ്യമപ്രവര്ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില് നാല് മുതിര്ന്ന മാധ്യമപ്രവര്ത്തകര്ക്കെതിരെയുള്ള നടപടികള്ക്ക് സ്റ്റേ. നാല് മാധ്യമപ്രവര്ത്തകര്ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു. ഇവര്ക്കെതിരെ ഒരു മാസത്തേക്ക് നിയമ നടപടികളൊന്നും സ്വീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. എഫ്ഐആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്ത്തകര് നല്കിയ ഹര്ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
 | 

മാധ്യമപ്രവര്‍ത്തയുടെ ആത്മഹത്യാശ്രമം; കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ന്യൂസ് 18 കേരളം ചാനലിലെ മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാല് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ. നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിരുന്നു. ഇവര്‍ക്കെതിരെ ഒരു മാസത്തേക്ക് നിയമ നടപടികളൊന്നും സ്വീകരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

കേസില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് പൊലീസിന് കോടതി നോട്ടീസ് നല്‍കി. ഒരു മാസത്തിനു ശേഷം കേസ് വീണ്ടും പരിഗണിക്കും. കേസില്‍ 306-ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്നും കോടതി പൊലീസിനോട് ചോദിച്ചു. ആത്മഹത്യാ ശ്രമത്തിന് കാരണമായെന്ന് പറയുന്ന നടപടികള്‍ സ്ഥാപനങ്ങളില്‍ സാധാരണമല്ലേ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. ജസ്റ്റിസ് സുധീന്ദ്രകുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന്‍ പിള്ള, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്. മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. ഇത് അന്വേഷണത്തിനായി തുമ്പ പോലീസിന് കൈമാറിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഉദയഭാനുവാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി ഹാജരായത്.