ആരോപണങ്ങൾക്ക് നാഥനുണ്ടാകുമ്പോൾ മറുപടി പറയാം: ഉമ്മൻ ചാണ്ടി

അഴിമതി ആരോപണങ്ങൾക്ക് നാഥനുണ്ടാകുമ്പോൾ മറുപടി പറയാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്തും പറയാനും എഴുതാനും ആളുള്ളപ്പോൾ എന്തുമാകാമെന്നാണ് സ്ഥിതി. തെളിവുകൾ കൈവശമുള്ള ആളുകൾ തുറന്ന് പറയട്ടെ, അപ്പോൾ മറുപടി പറയാം. ആരോപണങ്ങൾക്ക് സർക്കാരിന്റെ മനോവീര്യത്തെ തകർക്കാനാവില്ല. ബാർ ഉടമകൾ ആരോപണങ്ങൾ നിഷേധിക്കുന്ന സാഹചര്യത്തിൽ ഒന്നും പറയാനില്ല. മാണി ഇനിയും ബഡ്ജറ്റുകൾ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 | 
ആരോപണങ്ങൾക്ക് നാഥനുണ്ടാകുമ്പോൾ മറുപടി പറയാം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: അഴിമതി ആരോപണങ്ങൾക്ക് നാഥനുണ്ടാകുമ്പോൾ മറുപടി പറയാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്തും പറയാനും എഴുതാനും ആളുള്ളപ്പോൾ എന്തുമാകാമെന്നാണ് സ്ഥിതി. തെളിവുകൾ കൈവശമുള്ള ആളുകൾ തുറന്ന് പറയട്ടെ, അപ്പോൾ മറുപടി പറയാം. ആരോപണങ്ങൾക്ക് സർക്കാരിന്റെ മനോവീര്യത്തെ തകർക്കാനാവില്ല. ബാർ ഉടമകൾ ആരോപണങ്ങൾ നിഷേധിക്കുന്ന സാഹചര്യത്തിൽ ഒന്നും പറയാനില്ല. മാണി ഇനിയും ബഡ്ജറ്റുകൾ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എ.ഡി.ജി.പി.യെ മാറ്റിയതും ബാർ കോഴയും തമ്മിൽ ബന്ധമില്ല. സ്ഥാനക്കയറ്റം നൽകുന്നത് സാധാരണ നടപടിയാണ്. മാണിക്കെതിരെ തെളിവുകളില്ലെന്നും മാധ്യമങ്ങൾ വിശ്വാസതത കളഞ്ഞുകുളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിള്ളയുടെ കാര്യത്തിൽ 28 ലെ യു.ഡി.എഫ് യോഗത്തിന് ശേഷം മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.