42 വര്‍ഷത്തിനു ശേഷം പദയാത്ര നടത്തി പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി; പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായി വി.കെ.ശ്രീകണ്ഠന്‍ നയിച്ച പദയാത്ര

പാലക്കാട്ടെ കോണ്ഗ്രസ് പ്രവര്ത്തകര്ക്കിടയില് ആവേശമായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തിലുള്ള പദയാത്ര. കൊഴിഞ്ഞാമ്പാറയില് നിന്ന് ആരംഭിച്ച 'ജയ് ഹോ' എന്ന പേരിലുള്ള പദയാത്ര കെപിസിസി വര്ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില് സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലുമായി 361 കിലോമീറ്റര് ചുറ്റിസഞ്ചരിച്ച് മാര്ച്ച് 14ന് യാത്ര പാലക്കാട് ടൗണില് സമാപിക്കും. 5 ദിവസം നീളുന്ന യാത്രയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട്ട് റാലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്. 42 വര്ഷങ്ങള്ക്കു ശേഷമാണ് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പദയാത്ര നടത്തുന്നത്. 1977ല് അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലനാണ് ഇതിനു മുന്പ് ജില്ല മുഴുവന് പദയാത്ര നടത്തിയിട്ടുള്ളത്.
 | 
42 വര്‍ഷത്തിനു ശേഷം പദയാത്ര നടത്തി പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി; പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായി വി.കെ.ശ്രീകണ്ഠന്‍ നയിച്ച പദയാത്ര

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശമായി ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തിലുള്ള പദയാത്ര. കൊഴിഞ്ഞാമ്പാറയില്‍ നിന്ന് ആരംഭിച്ച ‘ജയ് ഹോ’ എന്ന പേരിലുള്ള പദയാത്ര കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലുമായി 361 കിലോമീറ്റര്‍ ചുറ്റിസഞ്ചരിച്ച് മാര്‍ച്ച് 14ന് യാത്ര പാലക്കാട് ടൗണില്‍ സമാപിക്കും. 5 ദിവസം നീളുന്ന യാത്രയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട്ട് റാലിയും പൊതുസമ്മേളനവും ഒരുക്കിയിട്ടുണ്ട്. 42 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പദയാത്ര നടത്തുന്നത്. 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലനാണ് ഇതിനു മുന്‍പ് ജില്ല മുഴുവന്‍ പദയാത്ര നടത്തിയിട്ടുള്ളത്.

വര്‍ഗീയ ഫാസിസത്തിനെതിരേ കൂട്ടായ്മ ഒരുക്കുന്നതിന് പുറമെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദയാത്ര നടത്തുന്നത്. ജനുവരിയില്‍ പദയാത്ര നടത്തുവാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ കെപിസിസിയുടെ ജനമഹായാത്രയെ തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു. മിക്കയിടങ്ങളിലും ആവേശഭരിതമായ സ്വീകരണമാണ് പദയാത്രയ്ക്ക് ലഭിക്കുന്നത്.

കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച 1977ലെ പദയാത്രയില്‍ മുഴുവന്‍ സമയം പങ്കെടുത്ത അഞ്ച് പേര്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിപ്പുള്ളത്. മുന്‍ മന്ത്രി വി.സി കബീര്‍, കെ.പി ലോറന്‍സ്, അര്‍ജുനന്‍ മാസ്റ്റര്‍, എസ്.എ റഹ്മാന്‍, രാജന്‍ എന്നിവരാണ് അവര്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലക്കാട് ലോക്സഭാ സീറ്റില്‍ മത്സരരംഗത്തിറങ്ങുമെന്ന് ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു.

എന്നാല്‍, സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ കെ.പി.സി.സി. സ്ഥാനാര്‍ഥിനിര്‍ണയ സമിതിയുടെയും ഹൈക്കമാന്‍ഡിന്റെയും തീരുമാനമാണ് അന്തിമം. പാലക്കാട് യു.ഡി.എഫിനുവേണ്ടി പരമ്പരാഗതമായി കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റാണെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.