പി.ടി.ചാക്കോയെ അപമാനിച്ചവര്‍ ഇപ്പോള്‍ സരിതയുടെ വെളിപ്പെടുത്തലിനു മുന്നില്‍ ഒളിച്ചിരിക്കുന്നുവെന്ന് പി.സി.ജോര്‍ജ്

സോളാര് കമ്മീഷന് റിപ്പോര്ട്ടിന്റെ പശ്ചാ്ത്തലത്തില് അന്വേഷണം നേരിടുന്ന കോണ്ഗ്രസ് നേതാക്കളെ പരിഹസിച്ച് പി.സി.ജോര്ജ്. 63 വര്ഷങ്ങള്ക്കു മുമ്പ് പീച്ചി സംഭവമെന്ന പേരില് പി.ടി.ചാക്കോയെ അപമാനിച്ച നേതാക്കള് സരിതയുടെ വെളിപ്പെടുത്തലിനു മുന്നില് അപമാനഭാരത്താല് തല ഉയര്ത്താന് കഴിയാതെ മാളത്തില് ഒളിച്ചിരിക്കുകയാണെന്ന് പി.സി.ജോര്ജ് ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു. ചുരുക്കത്തില് പറഞ്ഞാല് വിധിയാണ് ഇതെന്നും ജോര്ജ് പറയുന്നു.
 | 

പി.ടി.ചാക്കോയെ അപമാനിച്ചവര്‍ ഇപ്പോള്‍ സരിതയുടെ വെളിപ്പെടുത്തലിനു മുന്നില്‍ ഒളിച്ചിരിക്കുന്നുവെന്ന് പി.സി.ജോര്‍ജ്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നേരിടുന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് പി.സി.ജോര്‍ജ്. 63 വര്‍ഷങ്ങള്‍ക്കു മുമ്പ് പീച്ചി സംഭവമെന്ന പേരില്‍ പി.ടി.ചാക്കോയെ അപമാനിച്ച നേതാക്കള്‍ സരിതയുടെ വെളിപ്പെടുത്തലിനു മുന്നില്‍ അപമാനഭാരത്താല്‍ തല ഉയര്‍ത്താന്‍ കഴിയാതെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി.ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചുരുക്കത്തില്‍ പറഞ്ഞാല്‍ വിധിയാണ് ഇതെന്നും ജോര്‍ജ് പറയുന്നു.

പോസ്റ്റ് വായിക്കാം

63 വർഷം മുൻപ് പി.ടി. ചാക്കോ എന്ന കോൺഗ്രസ്സ് നേതാവ് തന്നെക്കാൾ 12 വയസ്സ് പ്രായം കൂടുതലുള്ള ഒരു വനിതാ കെ.പി.സി.സി. മെമ്പറോടൊപ്പം കാറിൽ യാത്ര ചെയ്തു. അതിന്റെ പേരിൽ അന്നത്തെ കോൺഗ്രസ്സിന്റെ ഒരു പറ്റം നേതാക്കന്മാരും, അനുയായികളും അദ്ദേഹത്തെ തേജോവധം ചെയ്തു;അവഹേളിച്ചു. “പീച്ചി സംഭവമെന്ന്” പേരിട്ട് നാണംകെടുത്തി

നാടിനും കർഷകർക്കുംവേണ്ടി പൊതുജീവിതമുഴിഞ്ഞുവച്ച അദ്ദേഹത്തെ ഹീനമായി രഷ്ട്രീയമൃഗങ്ങൾ വേട്ടയാടി. മന്ത്രി സ്ഥാനവും രാഷ്ട്രീയവും ഉപേക്ഷിച്ച ആ മനുഷ്യൻ ഹൃദയസ്തഭനം മൂലം അപമാന ഭാരത്തോടെ ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തെ സ്ത്രീ വിഷയത്തിൽ അവഹേളിച്ച് ഈ ലോകത്ത് നിന്ന് ആട്ടിപായിച്ചവർ സരിത എന്ന സ്ത്രീയുടെ വെളിപ്പെടുത്തലിനു മുന്നിൽ അപമാന ഭാരത്താൽ തല ഉയർത്താൻ കഴിയാതെ മാളത്തിൽ ഒളിച്ചിരിക്കുന്നു.

ഹാ കഷ്ടം!!

വിധിയാണിത്;ദൈവഹിതവും, ശാപവും തടുത്തു നിർത്താനാവില്ല. അതുപോലെ തന്നെയാണ് കാലം കാത്തിരുന്നു കരുതിവയക്കുന്ന നീതിയും.. അത് നിറവേറ്റപ്പെടുകതന്നെ ചെയ്യും…