സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ കൊടിയുമായി എത്തിയ പ്രവര്‍ത്തകന് പിണറായിയുടെ ശാസന

സര്ക്കാര് പരിപാടിയില് ചെഗുവേരയുടെ കൊടിയുമായി എത്തിയ പ്രവര്ത്തകന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. പരപ്പനങ്ങാടി ഹാര്ബറിന്റെ ശിലാസ്ഥാപനം നിര്വഹിച്ച് സംസാരിക്കുന്നതിനിടെയാണ് പിണറായി പ്രവര്ത്തകര്ക്ക് മുന്നറിയിപ്പ് നല്കിയത്. ഏതു സര്ക്കാര് വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള് ഉണ്ടാവാം എന്നാല് ഈ ആശയങ്ങള് പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള് മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
 | 
സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ കൊടിയുമായി എത്തിയ പ്രവര്‍ത്തകന് പിണറായിയുടെ ശാസന

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ കൊടിയുമായി എത്തിയ പ്രവര്‍ത്തകന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെയാണ് പിണറായി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ്. വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ അതിന്റെ സ്ഥലമല്ല ഇത്.

അതിന്റെ ആളുകള്‍ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല. അതിന് വേദികള്‍ വേറെ ഉണ്ട്. അവിടങ്ങളില്‍ ഈ കൊടി ആവേശപൂര്‍വ്വം കൊണ്ടുപോകാവുന്നതാണെന്ന് പിണറായി പറഞ്ഞു.