കവി എസ്. കലേഷിന് സാഹിത്യ അക്കാദമി പുരസ്‌കാരം

എസ്. കലേഷിന് സാഹിത്യ അക്കാദമി അവാര്ഡ്. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് സാഹിത്യ അക്കാഡമിയുടെ കനകശ്രീ അവാര്ഡ് ലഭിച്ചിരിക്കുന്നത്. കവിതാ മോഷണ വിവാദത്തില് അകപ്പെട്ട അങ്ങനെയൊരിക്കെ ഞാന്-നീ എന്ന കവിത ഈ സമാഹാരത്തില് ഉള്പ്പെട്ടിരുന്നു. പി പവിത്രന്റെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പുസ്തകത്തിനാണ് ഐസി ചാക്കോ പുരസ്കാരം. ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന് പുരസ്കാരം അബിന് ജോസഫിന്റെ കല്യാശ്ശേരി തീസിസ് അര്ഹമായി.
 | 

കവി എസ്. കലേഷിന് സാഹിത്യ അക്കാദമി പുരസ്‌കാരം\

തൃശൂര്‍: എസ്. കലേഷിന് സാഹിത്യ അക്കാദമി അവാര്‍ഡ്. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് സാഹിത്യ അക്കാഡമിയുടെ കനകശ്രീ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. കവിതാ മോഷണ വിവാദത്തില്‍ അകപ്പെട്ട അങ്ങനെയൊരിക്കെ ഞാന്‍-നീ എന്ന കവിത ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിരുന്നു. പി പവിത്രന്റെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പുസ്തകത്തിനാണ് ഐസി ചാക്കോ പുരസ്‌കാരം. ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസ് അര്‍ഹമായി.

മുരളി തുമ്മാരുകുടി (കാഴ്ചപ്പാടുകള്‍ – സി.ബി. കുമാര്‍ അവാര്‍ഡ്), പി.കെ. ശ്രീധരന്‍ (അദ്വൈതശിഖിരം തേടി – കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്), ഡോ. പി. സോമന്‍ (മാര്‍കിസം ലൈംഗികത സ്ത്രീപക്ഷം – ജി.എന്‍. പിള്ള അവാര്‍ഡ്), ശീതള്‍ രാജഗോപാല്‍ (തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സരം) എന്നിവര്‍ക്ക് മറ്റു എന്‍ഡോവ്‌മെന്റ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

വീരാന്‍ കുട്ടി (മിണ്ടാപ്രാണി – കവിത), വി.ജെ. ജെയിംസ് (നിരീശ്വരന്‍ – നോവല്‍), അയ്മനം ജോണ്‍ (ഇതരചരാചരങ്ങളുടെ ചരിത്ര പുസ്തകം- ചെറുകഥ), എസ്. വി, വേണുഗോപാലന്‍ നായര്‍ (സ്വദേശാഭിമാനി – നാടകം), കല്‍പ്പറ്റ നാരായണന്‍ (കവിതയുടെ ജീവചരിത്രം- സാഹിത്യവിമര്‍ശനം), എന്‍.ജെ.കെ. നായര്‍ (നദീവിജ്ഞാനീയം – വൈജ്ഞാനിക സാഹിത്യം), ജയചന്ദ്രന്‍ മൊകേരി (തര്‍ജ്ജിമ എന്റെ ജയില്‍ ജീവിതം- ജീവചരിത്രം/ ആത്മകഥ), സി.വി. ബാലകൃഷ്ണന്‍ (ഏതേതോ സരണികളില്‍ – യാത്രാവിവരണം), രമാ മേനോന്‍ (പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു- വിവര്‍ത്തനം), വി. ആര്‍. സുധീഷ് (കുറുക്കന്‍മാഷിന്റെ സ്‌കൂള്‍- ബാലസാഹിത്യം), ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (എഴുത്തനുകരണം അനുരണനങ്ങളും-ഹാസ്യസാഹിത്യം)എന്നിവര്‍ വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് അര്‍ഹരായി. ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.