സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ളത് ക്രിമിനല്‍ കുറ്റങ്ങള്‍; ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പോലീസ്

സംവിധായകന് ജീന് പോള് ലാലിനെതിരെ ചുമത്തിയിരിക്കുന്നത് ക്രിമിനല് കുറ്റങ്ങളാണെന്നും കേസില് ഒത്തുതീര്പ്പിന് സാധ്യതയില്ലെന്നും പോലീസ്. ഇക്കാര്യം കോടതിയില് അറിയിക്കാനൊരുങ്ങുകയാണ് പോലീസ്. കേസില് പരാതിയില്ലെന്ന് പരാതി നല്കിയ നടി സത്യവാങ്മൂലം നല്കിയിരുന്നു. ബോഡി ഡബിളിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല് കുറ്റമാണ്. നടിക്ക് പരാതിയില്ലെങ്കിലും കേസ് ഒത്തുതീര്ക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.
 | 

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെയുള്ളത് ക്രിമിനല്‍ കുറ്റങ്ങള്‍; ഒത്തുതീര്‍പ്പ് സാധ്യമല്ലെന്ന് പോലീസ്

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ ചുമത്തിയിരിക്കുന്നത് ക്രിമിനല്‍ കുറ്റങ്ങളാണെന്നും കേസില്‍ ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്നും പോലീസ്. ഇക്കാര്യം കോടതിയില്‍ അറിയിക്കാനൊരുങ്ങുകയാണ് പോലീസ്. കേസില്‍ പരാതിയില്ലെന്ന് പരാതി നല്‍കിയ നടി സത്യവാങ്മൂലം നല്‍കിയിരുന്നു. ബോഡി ഡബിളിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. നടിക്ക് പരാതിയില്ലെങ്കിലും കേസ് ഒത്തുതീര്‍ക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു.

കേസിലെ സാമ്പത്തിക തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്നും പൊലീസ് കോടതിയെ അറിയിക്കും. കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിച്ചെന്നുമാണ് നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസ് പരിഗണിച്ചപ്പോള്‍ നടിയുടെ അഭിഭാഷകന്‍ എത്തിയിരുന്നില്ല. പ്രതിഭാഗം അഭിഭാഷകന്‍ വഴിയാണ് സത്യവാങ്മൂലം നല്‍കിയത്.

ഹണിബീ 2 എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നും തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നുമായിരുന്നു നടിയുടെ പരാതി. അതു കൂടാതെ സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പരാതിയില്‍ നടി പറഞ്ഞിരുന്നു. ജീന്‍ പോള്‍ ലാലിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് പേര്‍ക്കെതിരെയാണ് കെസെടുത്തിരിക്കുന്നത്.