ചാരക്കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പദ്മജ വേണുഗോപാല്‍; പിന്നില്‍ അഞ്ച് നേതാക്കള്‍

ഐഎസ്ആര്ഒ ചാരക്കേസിനു പിന്നില് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെ.കരുണാകരന്റെ മകള് പദ്മജ വേണുഗോപാല്. ഈ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് കരുണാകരനെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കണമെന്നും പദ്മജ പറഞ്ഞു. അഞ്ച് സജീവ രാഷ്ട്രീയ നേതാക്കളാണ് ഇതിനു പിന്നിലെന്നും അവര് ആരോപിച്ചു.
 | 

ചാരക്കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പദ്മജ വേണുഗോപാല്‍; പിന്നില്‍ അഞ്ച് നേതാക്കള്‍

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍. ഈ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് കരുണാകരനെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കണമെന്നും പദ്മജ പറഞ്ഞു. അഞ്ച് സജീവ രാഷ്ട്രീയ നേതാക്കളാണ് ഇതിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.

കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാന്‍ സുപ്രീം കോടതി നിയമിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തുറന്നു പറയാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരില്‍ മാത്രം തീരുന്ന വിഷയമല്ല ഇത്. ചാരക്കേസ് കരുണാകരനെ മരണം വരെ വേദനിപ്പിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. മക്കള്‍ക്കും കുടുംബത്തിനും വേണ്ടിയല്ല, പാര്‍ട്ടിയ്ക്ക് വേണ്ടി ജീവിച്ചയാളാണ് തന്റെ പിതാവ്. നമ്പി നാരായണനെപ്പോലെയൊരാളില്ലെങ്കില്‍ കേസിന്റെ സത്യാവസ്ഥ പുറത്ത് വരില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.