അഭിമന്യുവിനെ കുത്താന്‍ കത്തിയെത്തിച്ചയാളെ തിരിച്ചറിഞ്ഞു; ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കും

മഹരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ കൊല്ലാന് ആയുധമെത്തിച്ചയാളെ തിരിച്ചറിഞ്ഞു. കേസിലെ ആറാം പ്രതിയായ സനീഷാണ് കത്തിയുമായി സംഭവ സ്ഥലത്തെത്തിയത്. ഇയാള് ആക്രമണം നടത്തുമ്പോള് കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പോലീസിന് വ്യക്തമായിട്ടുണ്ട്. സനീഷിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ റിമാന്ഡ് റിപ്പോര്ട്ട് കോടതിയില് സമര്പ്പിച്ചു. അതേസമയം അഭിമന്യുവിനെ കുത്തിയത് ആരാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
 | 

അഭിമന്യുവിനെ കുത്താന്‍ കത്തിയെത്തിച്ചയാളെ തിരിച്ചറിഞ്ഞു; ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കും

കൊച്ചി: മഹരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ കൊല്ലാന്‍ ആയുധമെത്തിച്ചയാളെ തിരിച്ചറിഞ്ഞു. കേസിലെ ആറാം പ്രതിയായ സനീഷാണ് കത്തിയുമായി സംഭവ സ്ഥലത്തെത്തിയത്. ഇയാള്‍ ആക്രമണം നടത്തുമ്പോള്‍ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പോലീസിന് വ്യക്തമായിട്ടുണ്ട്. സനീഷിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം അഭിമന്യുവിനെ കുത്തിയത് ആരാണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.

കൃത്യത്തില്‍ പങ്കെടുത്ത സനീഷ് ഉള്‍പ്പെടെയുള്ള എട്ടു പ്രതികള്‍ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതി മുഹമ്മദാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെ പുറത്തുവിട്ടിരുന്ന വിവരം. ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന എട്ട് പേരില്‍ ഒരാളാണ് കൃത്യം നടത്തിയത്. എയാള്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം നടത്താനുള്ള ഗൂഢാലോചന നടത്തിയ സംഘത്തിലെ പ്രധാനികളാണ് പിടിയിലാവാനുള്ള 8 പേരും.

ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്പാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവില്‍ പോയിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കുത്താന്‍ ഉപയോഗിച്ച കത്തി ഉള്‍പ്പടെയുള്ളവ കണ്ടെടുക്കാന്‍ സാധിക്കുകയുള്ളു. കൊല നടത്തിയതിന് ശേഷം രക്ഷപ്പെടുന്നതിനായി അക്രമികള്‍ വാഹനം തയ്യാറാക്കി നിര്‍ത്തിയരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.