എന്റെ പിഴ! മീ റ്റൂ ക്യാംപെയിനില്‍ പങ്കെടുത്തതിന് ആക്രോശങ്ങളുമായെത്തിയ ‘ആങ്ങള’മാര്‍ക്കെതിരെ സജിത മഠത്തില്‍; പോസ്റ്റ് കാണാം

ലൈംഗികാതിക്രമങ്ങള്ക്കെതിരെ സോഷ്യല് മീഡിയയില് നടക്കുന്ന മീറ്റൂ ക്യാംപെയിനില് പങ്കെടുത്തതിന് തനിക്കെതിരെ ആക്രോശങ്ങളുമായി രംഗത്തെത്തിയവര്ക്കെതിരെ ചലച്ചിത്രതാരം സജിത മഠത്തില്. ക്യാംപെയിനിന്റെ ഭാഗമായി നല്കിയ ഫേസ്ബുക്ക് പോസ്റ്റിനുണ്ടായ ദുരനുഭവമാണ് സജിത വിവരിക്കുന്നത്. തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാത്രമേ ആ പോസ്റ്റിലൂടെ ഉദ്ദേശിച്ചിരുന്നുള്ളു. സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി പോസ്റ്റില് ചേര്ത്തു. ചില ഓണ്ലൈന് മാധ്യമങ്ങള് പതിവുപോലെ എരിവു കയറ്റി വാര്ത്തകള് ചമഞ്ഞു. 'വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില് ഞാന് മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി 'തുടങ്ങിയ ആക്രോശങ്ങളാണ് തന്റെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകളെന്ന് സജിത പറയുന്നു.
 | 

എന്റെ പിഴ! മീ റ്റൂ ക്യാംപെയിനില്‍ പങ്കെടുത്തതിന് ആക്രോശങ്ങളുമായെത്തിയ ‘ആങ്ങള’മാര്‍ക്കെതിരെ സജിത മഠത്തില്‍; പോസ്റ്റ് കാണാം

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന മീറ്റൂ ക്യാംപെയിനില്‍ പങ്കെടുത്തതിന് തനിക്കെതിരെ ആക്രോശങ്ങളുമായി രംഗത്തെത്തിയവര്‍ക്കെതിരെ ചലച്ചിത്രതാരം സജിത മഠത്തില്‍. ക്യാംപെയിനിന്റെ ഭാഗമായി നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിനുണ്ടായ ദുരനുഭവമാണ് സജിത വിവരിക്കുന്നത്. തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് മാത്രമേ ആ പോസ്റ്റിലൂടെ ഉദ്ദേശിച്ചിരുന്നുള്ളു. സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി പോസ്റ്റില്‍ ചേര്‍ത്തു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ എരിവു കയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ‘വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി ‘തുടങ്ങിയ ആക്രോശങ്ങളാണ് തന്റെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകളെന്ന് സജിത പറയുന്നു.

പോസ്റ്റ് വായിക്കാം

എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമെ ഞാന്‍ #Metoo കാമ്പയിനിങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹൃത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാന്‍ എന്റെ പേജിലും ചേര്‍ത്തു. പിന്നീട് ഒട്ടനവധി സ്ത്രീകള്‍ അതേ പോസ്റ്റ് ഷെയര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ കൂടുതല്‍ എരിവുകയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ഇപ്പോള്‍ എന്റെ പോസ്റ്റിന്റെ കമന്റുകളില്‍ വലിയ പങ്കും ‘വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി ‘തുടങ്ങിയ ആക്രോശങ്ങളാണ്. ‘എന്തു പറ്റി ‘എന്ന സ്‌നേഹാന്വേഷണങ്ങള്‍ വെറെയും ‘എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാന്‍ യോജിക്കുന്നതിനാലാണ് ഞാന്‍ അത് പോസ്റ്റിയത്.
ക്ഷമിക്കണം

എന്റെ പിഴ

ഡാന്‍സ് ക്ലാസ്സ് വിട്ടു വരുമ്പോള്‍ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ
ട്യൂഷ്യന്‍ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്റ്റേഷനില്‍ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരന്‍ വാട്ട്‌സപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകള്‍ എഴുതിയത്
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമര്‍ത്താന്‍ ശ്രമിച്ചത്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡില്‍ പകല്‍ നടന്നു പോയ എന്നെ ‘മദ്യപിച്ച ആണ്‍കൂട്ടം കയറി പിടിച്ചതും ഞാന്‍ ഓടി രക്ഷപ്പെട്ടതും
എന്റെ പിഴ
ഇപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് നിങ്ങള്‍ ചൊരിയുന്ന ഈ തെറിയും ഭീഷണിയും
എന്റെ പിഴ