‘പ്രതികരിക്കാന്‍ തക്ക ഭാഷ അറിയാഞ്ഞിട്ടല്ല’; ടി.ജി. മോഹന്ദാസിന്റെ വര്ഗീയ പോസ്റ്റിന് മറുപടിയുമായി ശാരദക്കുട്ടി
കൊച്ചി: ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്ദാസിന്റെ വര്ഗീയ പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള് ആ പ്രകൃതി നിയമമൊക്കെ ഓര്ത്തിട്ടാണ്. അതുകൊണ്ട് മാത്രമാണ് നിങ്ങളോട് ക്ഷമിക്കുന്നതെന്ന് ശാരദക്കുട്ടി ഫെയിസ്ബുക്കില് കുറിച്ചു. ‘കുറേ ജിഹാദികള് ബഹളം വെച്ചതൊഴിച്ചാല് ജനങ്ങള് സംയമനത്തോടെ കാര്യങ്ങള് ചെയ്യുന്നുണ്ട്. ഓരോ ഷട്ടര് തുറക്കുമ്പോഴും ആര്പ്പു വിളിയോടെ ജലദേവതയെ സ്വീകരിക്കുന്നു. എല്ലാവര്ക്കും രക്ഷയായി സെന്യവുമെത്തിയിരിക്കുന്നു. വന് കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള് നിരാശരായിരിക്കുന്നു’വെന്നായിരുന്നു മോഹന്ദാസിന്റെ ട്വീറ്റ്.
കൃഷ്ണഗാഥയിലെ ചില വരികള്‍ ഉദാഹരിച്ചാണ് മോഹന്‍ദാസിന് ശാരദക്കുട്ടി മറുപടി നല്‍കിയിരിക്കുന്നത്. ദുരിതക്കയത്തില്‍ നില്‍ക്കുന്നവരോടും വര്‍ഗീയത പറയുന്ന വിഷമാണ് മോഹന്‍ദാസെന്ന് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. മോഹന്‍ദാസ് നിരവധി വിഷയങ്ങളില്‍ ഇത്തരം വര്‍ഗീയ കമന്റുകള്‍ പറഞ്ഞിട്ടുള്ള വ്യക്തിയാണ്.
ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
ടി. ജി. മോഹന്‍ ദാസ്,
താങ്കള്‍ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തില്‍ 200-ാമത്തെ വരിയില്‍ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞുപിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത്. എടുത്തൊന്നു വായിക്കൂ.
‘സാമാന്യനായൊരു വൈരി വരുന്നേരം വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം’ എന്നാണാ വരി. പൊതുവായ ഒരു ശത്രു വരുമ്പോള്‍ ഉള്ളിലുള്ളവര്‍ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുന്നു. ഓടി വരുന്നൊരു വന്‍ തീയെക്കണ്ടിട്ട് പുലിയും മാന്‍കുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോര്‍ക്കുന്നു. പശുക്കുട്ടികളെ പുലികള്‍ ചേര്‍ത്തു പിടിക്കുന്നു. തീയെ ചെറുക്കുവാന്‍ സര്‍പ്പങ്ങള്‍ തങ്ങളുടെ പത്തി വിടര്‍ത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകള്‍ പീലി വിടര്‍ത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.
ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല.
ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള് ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി.ജി. മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടുമല്ല.
ടി. ജി. മോഹൻ ദാസ്,താങ്കൾ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ…
Posted by Saradakutty Bharathikutty on Friday, August 10, 2018