പ്രതിയെ പിടികൂടാനെത്തിയെ എസ്‌ഐയ്ക്കും സംഘത്തിനും ലീഗുകാരുടെ മർദ്ദനം

വധശ്രമക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയ്ക്കും സംഘത്തിനും മുസ്ലീം ലീഗ് പ്രവർത്തകാരുടെ മർദ്ദനം. തളിപ്പറമ്പ അരിയിലെ ലീഗ് പ്രവർത്തകൻ ഷഫീഖിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയാണ് പതിനഞ്ചോളം വരുന്ന പ്രവർത്തകർ തടഞ്ഞ് നിർത്തി മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐ. അടക്കം മൂന്നുപേർ ആശുപത്രിയിലാണ്
 | 
പ്രതിയെ പിടികൂടാനെത്തിയെ എസ്‌ഐയ്ക്കും സംഘത്തിനും ലീഗുകാരുടെ മർദ്ദനം

കണ്ണൂർ: വധശ്രമക്കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയ്ക്കും സംഘത്തിനും മുസ്ലീം ലീഗ് പ്രവർത്തകാരുടെ മർദ്ദനം. തളിപ്പറമ്പ അരിയിലെ ലീഗ് പ്രവർത്തകൻ ഷഫീഖിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെയാണ് പതിനഞ്ചോളം വരുന്ന പ്രവർത്തകർ തടഞ്ഞ് നിർത്തി മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐ. അടക്കം മൂന്നുപേർ ആശുപത്രിയിലാണ്.

സിപിഎം പ്രവർത്തകൻ ബാബുവിനെ ആക്രമിച്ച കേസിലെ പ്രതി ഷഫീഖിനെ അറസ്റ്റ് ചെയ്യാനാണ് എസ്‌ഐയും സംഘവും ലീഗ് പ്രവർത്തകനായ ഷഫീഖിന്റെ വീട്ടിലെത്തിയത്. ഈ സമയം ഷഫീഖ് വീടിന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിച്ചു. എസ്‌ഐയും സംഘവും പ്രതിയെ ഓടിച്ചിട്ട് പിടികൂടി ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ആദ്യം വീട്ടിലുണ്ടായിരുന്നവരും തുടർന്ന് സംഘടിച്ചെത്തിയ പത്തോളം പേരും ചെർന്ന് പോലീസ് സംഘത്തെ ആക്രമിച്ചത്. സംഭവത്തിൽ കണ്ടാലറിയുന്ന 15 പോർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എസ്.ഐ ബിനോയ്, സിവിൽ പോലീസ് ഓഫീസർ ജോൺസൻ എന്നിവരാണ് പരിക്കേറ്റ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.