ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിച്ചെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ കാണും; ആഷിഖ് അബുവിനെ അധിക്ഷേപിച്ച് സിദ്ദിഖ്

സ്വന്തം നിര്മാണ കമ്പനി ഭാവിയില് നിര്മിക്കുന്ന ചിത്രങ്ങളില് ഇന്റേണല് കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുന്ന ആഷിഖ് അബുവിനെതിരെ അധിക്ഷേപകരമായ പരാമര്ശവുമായി നടന് സിദ്ദീഖ്. ആഷിഖ് അബുവിന്റെ ചിത്രങ്ങളില് അത്തരം പ്രശ്നങ്ങള് ഉണ്ടാകുമെന്ന് അദ്ദേഹത്തിന് തോന്നിക്കാണുമെന്നും അതുകൊണ്ടാണ് കമ്മിറ്റി രൂപീകരിക്കാന് തീരുമാനിച്ചതെന്നും സിദ്ദിഖ് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
 | 

ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിച്ചെങ്കില്‍ അത്തരം പ്രശ്‌നങ്ങള്‍ കാണും; ആഷിഖ് അബുവിനെ അധിക്ഷേപിച്ച് സിദ്ദിഖ്

കൊച്ചി: സ്വന്തം നിര്‍മാണ കമ്പനി ഭാവിയില്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങുന്ന ആഷിഖ് അബുവിനെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി നടന്‍ സിദ്ദീഖ്. ആഷിഖ് അബുവിന്റെ ചിത്രങ്ങളില്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് തോന്നിക്കാണുമെന്നും അതുകൊണ്ടാണ് കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ച വിവരം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സിദ്ദിഖിന്റെ പരാമര്‍ശം. എഎംഎംഎയില്‍ അങ്ങനെയൊരു കമ്മിറ്റി രൂപീകരിക്കേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നും സിദ്ദിഖ് പറഞ്ഞു. നാല് നടിമാര്‍ വിചാരിച്ചാല്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പറിച്ചെറിയാന്‍ സാധിക്കില്ല. ഡബ്ല്യുസിസിയിലെ പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തി ആരോ കളിക്കുന്ന കളിയാണ് ഇതെന്നും സിദ്ദിഖ് ആരോപിച്ചു.

മലയാള സിനിമയില്‍ ഇതിന് മുന്‍പും ഇത്തരം ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ജഗതിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയില്ല. നടിയുടെ അവസരം ദിലീപ് ഇല്ലാതാക്കി എന്ന് പറഞ്ഞു. ഏതു സംവിധായകനാണ് അവസരം നിഷേധിച്ചതെന്ന് പറയണമെന്നും ആരുടെയും പേര് പറയാതെ അതുമിതും പറയുന്നത് ശരിയായ നടപടിയല്ലെന്നും സിദ്ദിഖ് പറഞ്ഞു.

പത്ത് പതിനഞ്ച് വര്‍ഷം കഴിഞ്ഞ് എവിടേയെങ്കിലും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടോയെന്ന് ചോദിച്ച സിദ്ദിഖ് അമ്മയില്‍ നിന്ന് രാജിവെച്ച നടപടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും പറഞ്ഞു.