വൈദികര്‍ നാല് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുകളുമായി സി. ലൂസി കളപ്പുരയുടെ ആത്മകഥ

വൈദികര് പീഡിപ്പിക്കാന് ശ്രമിച്ചുവെന്നും സഭയില് ലൈംഗിക ചൂഷണങ്ങള് നടക്കുന്നുവെന്നും വെളിപ്പെടുത്തി സി.ലൂസി കളപ്പുരയുടെ ആത്മകഥ പുറത്ത്.
 | 
വൈദികര്‍ നാല് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചു; വെളിപ്പെടുത്തലുകളുമായി സി. ലൂസി കളപ്പുരയുടെ ആത്മകഥ

വൈദികര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സഭയില്‍ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുവെന്നും വെളിപ്പെടുത്തി സി.ലൂസി കളപ്പുരയുടെ ആത്മകഥ പുറത്ത്. കര്‍ത്താവിന്റെ നാമത്തില്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആത്മകഥയിലെ വെൡപ്പെടുത്തലുകള്‍ വിവാദമാകുകയാണ്. വൈദികര്‍ തന്നെ നാല് തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് സി.ലൂസി പറയുന്നു. സന്ദര്‍ശനത്തിന് എന്ന വ്യാജേന മഠങ്ങളില്‍ എത്തുന്ന വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും ആത്മകഥയില്‍ ലൂസി വ്യക്തമാക്കുന്നു.

ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞ് വിടുന്ന പതിവുണ്ട്. അവര്‍ അസാധാരണ വൈകൃതങ്ങളാണ് അനുഭവിക്കുന്നത്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗ ലൈംഗികതയ്ക്ക് വിധേയരാക്കാറുണ്ട്. കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന് പല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തില്‍ അന്തേവാസിയായിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. ഇതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തതെന്നും അവര്‍ പറയുന്നു.

ദുര്‍ബലരായ കന്യാസ്ത്രീകള്‍ക്ക് പലപ്പോഴും വൈദികരുടെ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയാറില്ല. മനുഷ്യ സഹജമായ വികാരങ്ങളെ ചങ്ങലയ്ക്കിടുന്നതിനു പകരം കീഴ്‌വഴക്കങ്ങള്‍ മാറ്റുകയാണ് വേണ്ടത്. വിവാഹം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന വൈദികരേയും കന്യാസ്ത്രീകളേയും അതിന് അനുവദിക്കണമെന്നും ലൂസി പറയുന്നു.