ബാലഭാസ്‌കറിന്റെ ഭാര്യയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില് നേരിയ പുരോഗതി. അപകടത്തില് പരിക്കേറ്റ ബാലഭാസ്കറും മകള് തേജസ്വിനി ബാലയും നേരത്തെ മരിച്ചിരുന്നു. ഇവരുടെ ഡ്രൈവര് അര്ജുനെ തിവ്രപരിചരണ വിഭാഗത്തില് നിന്നും വാര്ഡിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ലക്ഷ്മിയുടെ ജീവന് നിലനിര്ത്തുന്നത്. എന്നാല് ഇത് 80 ശതമാനമായി കുറച്ചതായി ഡോക്ടര്മാര് അറിയിച്ചു.
 | 

ബാലഭാസ്‌കറിന്റെ ഭാര്യയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും നേരത്തെ മരിച്ചിരുന്നു. ഇവരുടെ ഡ്രൈവര്‍ അര്‍ജുനെ തിവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ലക്ഷ്മിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇത് 80 ശതമാനമായി കുറച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭര്‍ത്താവും മകളും മരണപ്പെട്ട വിവരം ലക്ഷ്മിയെ ഇതുവരെ അറിയിച്ചിട്ടില്ല. ഇരുവരും ചികിത്സയിലാണെന്ന് മാത്രമാണ് ലക്ഷ്മിയോട് പറഞ്ഞിരിക്കുന്നത്. തോളിലെ ഞരമ്പിനാണ് ലക്ഷ്മിക്ക് സാരമായി പരിക്കേറ്റിരിക്കുന്നത്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലക്ഷ്മി ആളുകള്‍ തിരിച്ചറിയുകയും ചിലപ്പോള്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

മകളും ഭര്‍ത്താവും മരണപ്പെട്ട വിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ലക്ഷ്മിയും കുടുംബവും അപകടത്തില്‍പ്പെടുന്നത്. രണ്ടര വയസുള്ള മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബാലഭാസ്‌കര്‍ മരണപ്പെടുന്നത്.