മുല മുറിച്ച നങ്ങേലിയുടെ കഥ സിനിമയാകുന്നു; സംവിധാനം വിനയന്‍

മുലക്കരത്തിനെതിരെ മുല മുറിച്ച് പ്രതിഷേധിച്ച നങ്ങേലിയുടെ ചരിത്രം ചലച്ചിത്രമാകുന്നു. സംവിധായകന് വിനയനാണ് നങ്ങേലിയുടെ കഥ സിനിമയാക്കാന് ഒരുങ്ങുന്നത്. 2019ല് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിനയന് ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. നങ്ങേലി എന്നുതന്നെയായിരിക്കും ചിത്രത്തിന്റെ പേര്. സേതു ശിവാനന്ദന് ഡിസൈന് ചെയ്ത പോസ്റ്ററും വിനയന് പുറത്തു വിട്ടു.
 | 
മുല മുറിച്ച നങ്ങേലിയുടെ കഥ സിനിമയാകുന്നു; സംവിധാനം വിനയന്‍

കൊച്ചി: മുലക്കരത്തിനെതിരെ മുല മുറിച്ച് പ്രതിഷേധിച്ച നങ്ങേലിയുടെ ചരിത്രം ചലച്ചിത്രമാകുന്നു. സംവിധായകന്‍ വിനയനാണ് നങ്ങേലിയുടെ കഥ സിനിമയാക്കാന്‍ ഒരുങ്ങുന്നത്. 2019ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിനയന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. നങ്ങേലി എന്നുതന്നെയായിരിക്കും ചിത്രത്തിന്റെ പേര്. സേതു ശിവാനന്ദന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററും വിനയന്‍ പുറത്തു വിട്ടു.

ചരിത്രകാരന്‍മാര്‍ അറിഞ്ഞോ അറിയാതെയോ തമസ്‌കരിച്ച 19-ാം നൂറ്റാണ്ടിലെ ഒരു യഥാര്‍ത്ഥ ചരിത്രാഖ്യാനമായിരിക്കും സിനിമയെന്നാണ് വിനയന്‍ വ്യക്തമാക്കുന്നത്. നങ്ങേലിയുടെ ആരാധ്യപുരുഷനും പ്രചോദനവുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെ ഒരു പ്രമുഖ നടന്‍ അവതരിപ്പിക്കുമെന്നും നങ്ങേലിയെ തമസ്‌കരിച്ച് രണ്ടു വരിയില്‍ ഒതുക്കിയ ചരിത്രത്തിന് തിരുത്തുമായി വലിയ ക്യാന്‍വാസിലാണ് നങ്ങേലിയെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും വിനയന്‍ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് വായിക്കാം

കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19-ാം നൂറ്റാണ്ടിലെ മാറുമറയ്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്.
ഇതിനു മുൻപ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാൻ എഴുതീട്ടുമുണ്ട്.2019 ൽ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാൻ കഴിയുമെന്നും ചിത്രം തീയറ്ററിൽ എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു..

നമ്മുടെ ആദരണീയ ചരിത്രകാരൻമാർ അറിഞ്ഞോ അറിയാതെയോ പലതും തമസ്കരിച്ച 19-ാം നൂറ്റാണ്ടിൻെറ ഒരു യഥാർത്ഥ ചരിത്രാഖ്യാനമായി മാറുന്ന ഈ കഥയുടെ സ്ക്രിപ്റ്റ് തീർന്നു വന്നപ്പോൾ വിപ്ളവനായിക നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും, നങ്ങേലിയുടെ പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രം ഇതു വരെ മലയാളത്തിൽ വന്ന ചരിത്ര കഥാപാത്രങ്ങളുടേയും ഇതിഹാസ നായകരുടെയും ഒപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന ഒരു അസാധാരണ കഥാപാത്രമായി മാറിയിരിക്കുന്നു എന്നതാണു സത്യം..

ആറാട്ടു പുഴ വേലായുധൻ താണ ജാതിയിൽ പെട്ടവനായിരുന്നെൻകിലും പോരാട്ട വീര്യത്തിലും ആയോധനമുറയിലും നീതിക്കുവേണ്ടിയുള്ള ഉറച്ചനിലപാടിലും കാണിച്ച ധൈര്യത്തിന് അംഗീകാരമായി തിരുവിതാംകൂർ മഹാരാജാവ് പണിക്കർ എന്ന സ്ഥാനപ്പേര് കൊടുക്കുകയായിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് ഒരു പ്രമുഖ നടൻ തന്നെ ആയിരിക്കും..

ലോകം മുഴുവൻ അറിയപ്പെടുന്ന നവോത്ഥാന വിപ്ലവനായികയായി മാറുമായിരുന്ന നങ്ങേലിയെ തമസ്കരിച്ച് രണ്ടു വരിയിൽ ഒതുക്കിയ ചരിത്രത്തിന് ഒരു എളിയ തിരുത്തലുമായി… വലിയ ക്യാൻവാസിൽ തന്നെ “നങ്ങേലി”യെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്..
എന്നും.,,എൻെറ പ്രതിസന്ധിഘട്ടങ്ങളിലും.., എന്നെ പ്രോൽസാഹിപ്പിച്ചിരുന്ന സുഹൃത്തുക്കളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു. ശ്രീ സേതു ശിവാനന്ദൻ ഡിസൈൻ ചെയ്ത ഒരു പോസ്റററാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്..

കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19-ാം നൂറ്റാണ്ടിലെ മാറുമറയ്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമ…

Posted by Vinayan Tg on Saturday, December 29, 2018