രാജിക്കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം; തോമസ് ചാണ്ടി വിഷയം നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില് വീണ്ടും അനിശ്ചിതത്വം. മന്ത്രിയുടെ രാജിക്കാര്യം നാളെ ചേരുന്ന സംസ്ഥാന സമിതി ചര്ച്ച ചെയ്യില്ലെന്ന് എന്സിപി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.
 | 

 

രാജിക്കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം; തോമസ് ചാണ്ടി വിഷയം നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. മന്ത്രിയുടെ രാജിക്കാര്യം നാളെ ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യില്ലെന്ന് എന്‍സിപി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.

നാളെ ചേരുന്ന യോഗത്തിന്റെ അജണ്ട ഒരു മാസം മുമ്പ് തീരുമാനിച്ചതാണ്. അതില്‍ മന്ത്രിയുടെ രാജിയില്ല. എന്നാല്‍ ആവശ്യമാണെങ്കില്‍ തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിനാണ്. രാജിക്കാര്യത്തില്‍ രണ്ട് ദിവസത്തിനനകം തീരുമാനം അറിയിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

സിപിഐയും ജനതാദള്‍ എസുമാണ് രാജി വേണമെന്ന നിലപാട് സ്വീകരിച്ചത്. മുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഈ അഭിപ്രായം ഉണ്ടായിരുന്നില്ല. ശത്രുക്കള്‍ക്ക് ഗുണം ചെയ്യുന്നതാണ് സിപിഐയുടെ നിലപാട്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമനടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയെ എല്‍ഡിഎഫ് ചുമതലപ്പെടുത്തിയതെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.