തൃശൂരിൽ രണ്ടു വാഹനപകടങ്ങളിലായി അഞ്ച് മരണം

തൃശൂരിൽ രണ്ടു വാഹനപകടങ്ങളിലായി അഞ്ച് മരണം. കയ്പമംഗലത്ത് ദേശീയപാത 17ൽ കാളമുറിക്കുസമീപം ടാറ്റ സുമോയും ടാങ്കറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കൊടുങ്ങല്ലൂരിൽ ജീപ്പിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.
 | 

തൃശൂരിൽ രണ്ടു വാഹനപകടങ്ങളിലായി അഞ്ച് മരണം
തൃശൂർ: തൃശൂരിൽ രണ്ടു വാഹനപകടങ്ങളിലായി അഞ്ച് മരണം. കയ്പമംഗലത്ത് ദേശീയപാത 17ൽ കാളമുറിക്കുസമീപം ടാറ്റ സുമോയും ടാങ്കറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കൊടുങ്ങല്ലൂരിൽ ജീപ്പിടിച്ച് വഴിയാത്രക്കാരൻ മരിച്ചു.

വയനാട് സ്വദേശി വിനേഷ്, പെരുമ്പാവൂർ സ്വദേശി സുജിത് മോഹൻ, മേത്തല സ്വദേശി മുഹമ്മദ് ഷാൻ, അഴീക്കോട് സ്വദേശി നിതിൻ ഷാ എന്നിവരാണ് മരിച്ചത്. വെളുപ്പിന് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. നെടുമ്പാശേരിക്ക് പോവുകയായിരുന്ന കാറ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. വിനേഷ് സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. ലോറി ഡ്രൈവർ ഉൾഴപ്പെടെ ആറു പേർ തൃശൂർ ജൂബിലിമിഷൻ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

കൊടുങ്ങല്ലൂരിൽ ഭരണി മഹോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നയാളാണ് ജീപ്പിടിച്ച് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.