ജീവനക്കാരുമായി തര്‍ക്കം, തിരികെയെത്തിയത് ജര്‍മന്‍ ഷെപ്പേര്‍ഡും വടിവാളുമായി; തൃശൂരില്‍ യുവാക്കള്‍ ബാര്‍ അടിച്ചുതകര്‍ത്തു

കമ്പ്യൂട്ടറുകളും ബാറിന്റെ ചില്ലുകളും അടിച്ചു തകര്ത്തുവെന്നും അധികൃതര് പറയുന്നു. ഇരുവരുടെയും അതിക്രമങ്ങള് സിസിടിവിയില് പതിഞ്ഞിട്ടുണ്ട്.
 | 
ജീവനക്കാരുമായി തര്‍ക്കം, തിരികെയെത്തിയത് ജര്‍മന്‍ ഷെപ്പേര്‍ഡും വടിവാളുമായി; തൃശൂരില്‍ യുവാക്കള്‍ ബാര്‍ അടിച്ചുതകര്‍ത്തു

തൃശൂര്‍: തൃശൂരില്‍ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ബാര്‍ അടിച്ചുതകര്‍ത്തതായി പരാതി. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം നടക്കുന്നത്. ബാറില്‍ നിന്ന് മദ്യം കഴിച്ച ശേഷം യുവാക്കള്‍ പണമില്ലെന്ന് ജീവനക്കാരെ അറിയിച്ചു. ഇതോടെ പ്രകോപിതരായ ജീവനക്കാര്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്ക് ശേഷം ഇരുവരും ബാറില്‍ നിന്ന് ഇറങ്ങിപ്പോയി.

അല്‍പ്പനേരം കഴിഞ്ഞ് ഇരുവരും ബാറിലേക്ക് മടങ്ങിയെത്തി. ഷര്‍ട്ട് ധരിക്കാതെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായകളുമായി എത്തിയ ഇരുവരും വടിവാള് ഉപയോഗിച്ച് ബാര്‍ തല്ലിത്തകര്‍ത്തു. ലോക്കല്‍ ബാറിലേക്ക് കയറിയ ശേഷം ആദ്യം ഇരുവരും നായകളെ അഴിച്ചുവിടുകയായിരുന്നു. ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്നവര്‍ നായകളെ കണ്ട് വിരണ്ടോടി.

പിന്നീട് ഇരുവരും ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും കമ്പ്യൂട്ടറുകളും ബാറിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തുവെന്നും അധികൃതര്‍ പറയുന്നു. ഇരുവരുടെയും അതിക്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി ബാര്‍ അധികൃതര്‍ പറഞ്ഞു.