നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി

നിശ്ചയിച്ച വിവാഹത്തില് നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. വിവാഹശേഷം സംഗീത പരിപാടി നടത്താന് പറ്റില്ലെന്ന് പ്രതിശ്രുത വരനായിരുന്ന സന്തോഷ് പറഞ്ഞതാണ് തീരുമാനത്തിന് കാരണമെന്ന് വിജയലക്ഷ്മി പറഞ്ഞു. സംഗീതപരിപാടികള് വിവാഹശേഷം ഉപേക്ഷിക്കണമെന്നും പകരം ഏതെങ്കിലും സംഗീതസ്കൂളില് അധ്യാപികയായി ജോലി ചെയ്താല് മതിയെന്നും സന്തോഷ് പറഞ്ഞുവെന്ന് വിജയലക്ഷ്മി വെളിപ്പെടുത്തി. തൃശൂരില് വാര്ത്താ സമ്മേളനത്തിലാണ് വിജയലക്ഷ്മിയും കുടുംബവും ഇക്കാര്യം അറിയിച്ചത്.
 | 

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി

തൃശൂര്‍: നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്മാറി. വിവാഹശേഷം സംഗീത പരിപാടി നടത്താന്‍ പറ്റില്ലെന്ന് പ്രതിശ്രുത വരനായിരുന്ന സന്തോഷ് പറഞ്ഞതാണ് തീരുമാനത്തിന് കാരണമെന്ന് വിജയലക്ഷ്മി പറഞ്ഞു. സംഗീതപരിപാടികള്‍ വിവാഹശേഷം ഉപേക്ഷിക്കണമെന്നും പകരം ഏതെങ്കിലും സംഗീതസ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞുവെന്ന് വിജയലക്ഷ്മി വെളിപ്പെടുത്തി. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് വിജയലക്ഷ്മിയും കുടുംബവും ഇക്കാര്യം അറിയിച്ചത്.

മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹത്തിനു ശേഷം തങ്ങളുടെ വീട്ടില്‍ താമസിക്കുമെന്നായിരുന്നു നേരത്തേ സമ്മതിച്ചിരുന്നത്. പിന്നീട് സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് തീരുമാനം മാറ്റി. തങ്ങള്‍ക്കൊപ്പം താമസിക്കാമെന്നും വിജയലക്ഷ്മിയുടെ സംഗീതജീവിതത്തിന് തടസമുണ്ടാക്കരുതെന്ന തങ്ങളുടെ ആവശ്യം സന്തോഷ് അംഗീകരിച്ചിരുന്നതാണെന്നും പിതാവ് മുരളീധരന്‍ പറഞ്ഞു.

പത്രത്തില്‍ നല്‍കിയ വിവാഹാലചന പരസ്യം കണ്ടാണ് സന്തോഷിനെ ബന്ധപ്പെട്ടതെന്നും മുരളീധരന്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു വിവാഹം നിശ്ചയിച്ചത്. മാര്‍ച്ച് 29ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്മാറുന്നതെന്ന് വിജയലക്ഷ്മി വ്യക്തമാക്കി. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിയാണ് സന്തോഷ്.