സീറ്റ് ഒഴിച്ചിട്ടത് വി.എസിന് വേണ്ടിയാണെന്ന് പറയാനാകില്ലെന്ന് കോടിയേരി

സംസ്ഥാന സമിതിയിൽ സീറ്റ് ഒഴിച്ചിട്ടത് വി.എസ് അച്യുതാനന്ദന് വേണ്ടിയാണെന്ന് പറയാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കിൽ വി.എസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുമായിരുന്നു.
 | 

സീറ്റ് ഒഴിച്ചിട്ടത് വി.എസിന് വേണ്ടിയാണെന്ന് പറയാനാകില്ലെന്ന് കോടിയേരി
തിരുവനന്തപുരം:
സംസ്ഥാന സമിതിയിൽ സീറ്റ് ഒഴിച്ചിട്ടത് വി.എസ് അച്യുതാനന്ദന് വേണ്ടിയാണെന്ന് പറയാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനത്തിലേക്ക് തിരിച്ചുവന്നിരുന്നെങ്കിൽ വി.എസിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തുമായിരുന്നു. വി.എസ് തിരിച്ചെത്തുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. അദ്ദേഹം വേദി വിട്ടത് തെറ്റാണെന്നും വ്യക്തിക്ക് പിന്നിൽ അംഗങ്ങൾ അണിചേരില്ലെന്ന് സമ്മേളനം തെളിയിച്ചെന്നും കോടിയേരി പറഞ്ഞു.

വി.എസിനെതിരായ പരാമർശങ്ങൾ ഒഴിവാക്കിയത് കാരാട്ടോ യെച്ചൂരിയോ ഇടപെട്ടല്ല. റിപ്പോർട്ടിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യാമെന്ന് പറഞ്ഞത് പിണറായി വിജയനാണെന്നും വി.എസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിണറായി ഇക്കാര്യം തീരുമാനിച്ചതെന്നും കോടിയേരി പറഞ്ഞു. മന്ത്രി കെ.എം മാണിയുമായുള്ള രാഷ്ട്രീയ സഖ്യം ചിന്തിക്കാൻ കഴിയില്ലെന്നും നിലപാട് തിരുത്തിയാൽ ആർ.എസ്.പിക്ക് ഇടതുമുന്നണിയിലേക്ക് തിരികെ വരാമെന്നും അദ്ദേഹം പറഞ്ഞു.