രഹസ്യയാത്രകള്‍, പരപുരുഷ ബന്ധം, ഭീഷണി; വഫ ഫിറോസിനെതിരെ ഭര്‍ത്താവിന്റെ വിവാഹമോചന നോട്ടീസ്

ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് എനിക്കറിയില്ല. മദ്യത്തിന്റെ മണം എനിക്കറിയില്ല. തുടങ്ങിയ വാദങ്ങളായിരുന്നു വഫ അഭിമുഖത്തില് ഉന്നയിച്ചത്.
 | 

 

രഹസ്യയാത്രകള്‍, പരപുരുഷ ബന്ധം, ഭീഷണി; വഫ ഫിറോസിനെതിരെ ഭര്‍ത്താവിന്റെ വിവാഹമോചന നോട്ടീസ്

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനൊപ്പം സംഭവ ദിവസമുണ്ടായ വഫയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്. വഫയുടെ ഭര്‍ത്താവ് ഫിറോസ് നല്‍കിയ വിവാഹ മോചന വക്കീല്‍ നോട്ടീസിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സിറാജ് ഓണ്‍ലൈനണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വഫ രഹസ്യ യാത്രകള്‍ നടത്താറുണ്ടെന്നും പരപരുഷന്മാരുമായി ബന്ധമുണ്ടെന്നും കത്തില്‍ ആരോപണമുണ്ട്.

നേരത്തെ കെ.എം ബഷീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വഫ നല്‍കിയ അഭിമുഖത്തില്‍ ഭര്‍ത്താവിനെക്കുറിച്ച് വ്യക്തമാക്കിയ വാദങ്ങള്‍ നുണയാണെന്ന് വ്യക്തമാക്കുന്നതാണ് വക്കീല്‍ നോട്ടീസ്. താനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നങ്ങളും നിലനില്‍ക്കുന്നില്ല. മറ്റു വാര്‍ത്തകളൊക്കെ മാധ്യമ സൃഷ്ടികള്‍ മാത്രമാണ്. ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് എനിക്കറിയില്ല. മദ്യത്തിന്റെ മണം എനിക്കറിയില്ല. തുടങ്ങിയ വാദങ്ങളായിരുന്നു വഫ അഭിമുഖത്തില്‍ ഉന്നയിച്ചത്.

തന്റെ ചെലവില്‍ വാങ്ങിയ വാഹനത്തില്‍ വഫ രഹസ്യ യാത്രകള്‍ നടത്താറുണ്ട്. ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ഏഴ് പേജുള്ള വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

തന്റെ ഭര്‍ത്താവിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അറിഞ്ഞാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നുമുള്ള വഫയുടെ വാദങ്ങള്‍ തെറ്റാണെന്ന് വിവരിക്കുന്നതാണ് ഫിറോസിന്റെ ആരോപണങ്ങള്‍. വഫയുടെ മാതാപിതാക്കള്‍ക്കും വെള്ളൂര്‍ക്കോണം മുസ്‌ലിം ജമാഅത്തിനും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.