യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ പൊളിയുന്നു; ആന്ധ്രയില്‍ 1.34 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

ആധാര് വിവരങ്ങള് സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദങ്ങള് പൊളിയുന്നു. ആന്ധ്രയില് 1.34 ലക്ഷം ആളുകളുടെ ആധാര് വിവരങ്ങള് ചോര്ന്നു. ആന്ധ്രാപ്രദേശ് സര്ക്കാരിന്റെ ഭവന നിര്മാണ കോര്പ്പറേഷന്റെ വെബ്സൈറ്റില് നിന്നാണ് വിവരങ്ങള് ചോര്ന്നത്. ഹൈദരാബാദിലെ സൈബര് സുരക്ഷാ ഗവേഷകനായ കൊഡാലി ശ്രീനിവാസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
 | 

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ പൊളിയുന്നു; ആന്ധ്രയില്‍ 1.34 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ പൊളിയുന്നു. ആന്ധ്രയില്‍ 1.34 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഹൈദരാബാദിലെ സൈബര്‍ സുരക്ഷാ ഗവേഷകനായ കൊഡാലി ശ്രീനിവാസാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ചോര്‍ത്താന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചിരുന്നു. പക്ഷേ ആധാര്‍ സംബന്ധിയായ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ആധാര്‍നമ്പര്‍, ബാങ്ക് ശാഖ, ഐഎഫ്എസ് കോഡ്, അക്കൗണ്ട് നമ്പര്‍, പിതാവിന്റെ പേര്, വിലാസം, പഞ്ചായത്ത്, മൊബൈല്‍ നമ്പര്‍, റേഷന്‍കാര്‍ഡ് നമ്പര്‍, ജോലി, മതം, ജാതി, എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നിട്ടുണ്ട്.

ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിരുന്നതായും ഈ വിവരങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും ചോര്‍ത്താന്‍ സാധിക്കുമെന്നും കൊഡാലി ശ്രീനിവാസ് എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ഇതുവഴി സാധിച്ചേക്കും.