അഞ്ച് വയസുകാരിയെ പൂജാരിമാര്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ബലാല്‍സംഗം ചെയ്തു

അഞ്ച് വയസുകാരിയെ രണ്ട് പൂജാരിമാര് ചേര്ന്ന് ക്ഷേത്രത്തിനുള്ളില് വെച്ച് ക്രൂര ബലാല്സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. പ്രതികളായ രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണ് ഇരുവര്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ബലാല്സംഗത്തിന് ഇരയായ പെണ്കുട്ടി ആശുപത്രിയില് ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില് പുരോഗതിയുള്ളതായി ഡോക്ടര്മാര് അറിയിച്ചു.
 | 

അഞ്ച് വയസുകാരിയെ പൂജാരിമാര്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ബലാല്‍സംഗം ചെയ്തു

ഭോപ്പാല്‍: അഞ്ച് വയസുകാരിയെ രണ്ട് പൂജാരിമാര്‍ ചേര്‍ന്ന് ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂര ബലാല്‍സംഗത്തിന് ഇരയാക്കി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. പ്രതികളായ രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ക്ഷേത്രത്തിനുള്ളിലേക്ക് വന്നാല്‍ മിഠായി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ബലാല്‍സംഗത്തിന് ശേഷം ഇരുവരും ചേര്‍ന്ന് കുട്ടിയെ വീട്ടിലാക്കുകയും ചെയ്തു. സംഭവം ആരോടും പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടായതിനെത്തുടര്‍ന്ന് അമ്മയോട് കുട്ടി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൂജാരിമാര്‍ പിടിയിലാകുന്നുത്. ഇരുവര്‍ക്കുമെതിരെ നേരത്തെ പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തിയതിന് കേസ് നിലവിലുള്ളതായി സൂചനയുണ്ട്. സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലോ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദാത്തിയ എസ്പി മായങ്ക് അവാസ്ഥി വ്യക്തമാക്കി.