കുപ്രസിദ്ധ ആള്‍ദൈവം ഗുര്‍മീത് റാം റഹീമുമായി കൂടിക്കാഴ്ച്ച; അക്ഷയ് കുമാറിനെ ചോദ്യം ചെയ്തു

കുപ്രസിദ്ധ ആള്ദൈവം ഗുര്മീത് റാം റഹീമുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ആരോപണം നേരിടുന്ന ബോളിബുഡ് നടന് അക്ഷയ് കുമാറിനെ പോലീസ് ചോദ്യം ചെയ്തു. പഞ്ചാബ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് താരത്തെ ചോദ്യം ചെയ്തിരിക്കുന്നത്. ജുഹുവിലെ അക്ഷയ് കുമാറിന്റെ വസതിയില് വെച്ച് താരം ഗുര്മീത് റാം റഹീമുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ആരോപിച്ച് മുന് എം.എല്.എ. ഹര്ബന്സ് ജലാലാണ് രംഗത്തെത്തിയത്.
 | 
കുപ്രസിദ്ധ ആള്‍ദൈവം ഗുര്‍മീത് റാം റഹീമുമായി കൂടിക്കാഴ്ച്ച; അക്ഷയ് കുമാറിനെ ചോദ്യം ചെയ്തു

അമൃത്‌സര്‍: കുപ്രസിദ്ധ ആള്‍ദൈവം ഗുര്‍മീത് റാം റഹീമുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ആരോപണം നേരിടുന്ന ബോളിബുഡ് നടന്‍ അക്ഷയ് കുമാറിനെ പോലീസ് ചോദ്യം ചെയ്തു. പഞ്ചാബ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് താരത്തെ ചോദ്യം ചെയ്തിരിക്കുന്നത്. ജുഹുവിലെ അക്ഷയ് കുമാറിന്റെ വസതിയില്‍ വെച്ച് താരം ഗുര്‍മീത് റാം റഹീമുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ആരോപിച്ച് മുന്‍ എം.എല്‍.എ. ഹര്‍ബന്‍സ് ജലാലാണ് രംഗത്തെത്തിയത്.

കൂടിക്കാഴ്ച്ചയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ബന്‍സ് ജസ്റ്റിസ് രഞ്ജിത് സിങ് കമീഷന് കത്തയച്ചു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട പഞ്ചാബ് പ്രത്യേക അന്വേഷണ സംഘം അക്ഷയ് കുമാറിന്റെ മൊഴിയെടുക്കുകയായിരുന്നു. എന്നാല്‍ ഗുര്‍മീത് റാം റഹീമുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് താരം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആള്‍ദൈവത്തെ തനിക്കറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ലെന്നും മൊഴിയില്‍ താരം വ്യക്തമാക്കിയിട്ടുണ്ട്.

സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് നശിപ്പിച്ചതിനെ ചൊല്ലി ഫരീദ്‌കോട്ടിലും കോട്കപുരിയിലുമുണ്ടായ പൊലീസ് വെടിവെപ്പുമായി കൂടിക്കാഴ്ച്ചയ്ക്ക് ബന്ധമുണ്ടോയെന്നാണ് ഇപ്പോള്‍ പോലീസ് പരിശോധിക്കുന്നത്. അന്ന് ഗുര്‍മീതിന്റെ അനുയായികളായിരുന്നു പ്രക്ഷോഭം നയിച്ചത്. വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ ബലാല്‍സംഗ കേസില്‍ ജയിലില്‍ കഴിയുകയാണ് ഗുര്‍മീത് റാം റഹീം.