ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഭാര്യയെ പാര്‍ട്ടി ഓഫീസിന് മുന്നിലിട്ട് മര്‍ദ്ദിച്ചു; വീഡിയോ

പാര്ട്ടിയുടെ നേതൃസ്ഥാനങ്ങളിലിരിക്കുന്ന ഇരുവരും തമ്മില് മുന്പും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
 | 
ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഭാര്യയെ പാര്‍ട്ടി ഓഫീസിന് മുന്നിലിട്ട് മര്‍ദ്ദിച്ചു; വീഡിയോ

ന്യൂഡല്‍ഹി: ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഭാര്യയെ പാര്‍ട്ടി ഓഫീസിന് മുന്നിലിട്ട് മര്‍ദ്ദിച്ചു. മെഹ്റൗലി ജില്ലാ അധ്യക്ഷന്‍ ആസാദ് സിങ് ആണ് മുന്‍മേയറും ഭാര്യയുമായ സരിത ചൗധരിയെ ന്യൂഡല്‍ഹിയിലെ ഓഫീസിന് മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധതമായിരിക്കുകയാണ്. അച്ചടക്ക നടപടിയെന്നോണം ആസാദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ആസാദ് സിങും ഭാര്യയും തമ്മില്‍ ഏറെ നാളായി അകല്‍ച്ചയിലാണ്. പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലിരിക്കുന്ന ഇരുവരും തമ്മില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പങ്കെടുത്ത പാര്‍ട്ടി യോഗത്തിന് ശേഷം പുറത്തിറങ്ങിയ ശേഷമാണ് ആസാദ് സിങ് ഭാര്യയെ ആക്രമിച്ചത്. മുഖത്തടിയേറ്റ സരിത ചൗധരി കാലുതെറ്റി വീഴാന്‍ പോകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

എന്നാല്‍ ആദ്യം ആക്രമിച്ചത് സരിതയാണെന്നും സ്വയരക്ഷാര്‍ത്ഥം അവരെ തള്ളിമാറ്റുകയായിരുന്നുവെന്നും ആസാദ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി വ്യക്തമാക്കിയിട്ടുണ്ട്.

വീഡിയോ.