ഹാഥ്‌റസ് കൊലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസും കമ്യണിസ്റ്റുകളുമെന്ന് ബിജെപി വ്യാജപ്രചരണം; തമിഴ്‌നാട്ടില്‍ പോസ്റ്റര്‍

ഹാഥ്റസ് ബലാല്സംഗക്കൊലയ്ക്ക് പിന്നില് കോണ്ഗ്രസും കമ്യൂണിസ്റ്റുകളുമെന്ന് തമിഴ്നാട്ടില് ബിജെപി വ്യാജപ്രചരണം.
 | 
ഹാഥ്‌റസ് കൊലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസും കമ്യണിസ്റ്റുകളുമെന്ന് ബിജെപി വ്യാജപ്രചരണം; തമിഴ്‌നാട്ടില്‍ പോസ്റ്റര്‍

തിരുവനന്തപുരം: ഹാഥ്‌റസ് ബലാല്‍സംഗക്കൊലയ്ക്ക് പിന്നില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളുമെന്ന് തമിഴ്‌നാട്ടില്‍ ബിജെപി വ്യാജപ്രചരണം. പാറശ്ശാലയ്ക്ക് സമീപം തമിഴ്‌നാട് അതിര്‍ത്തിയില്‍ പതിച്ച പോസ്റ്ററിലാണ് വ്യാജ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് കൊലയാളികളാല്‍ കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് ആദരാഞ്ജലി എന്നാണ് ബിജെപി പോസ്റ്ററിന്റെ ഉള്ളടക്കം.

‘കണ്ണീര്‍ അഞ്ജലി. ഉത്തര്‍ പ്രദേശ് മാനിലം ഹത്രാസില്‍ കാണ്‍ഗ്രസ് മറ്റ്‌റും കമ്യൂണിസ്റ്റ് കയവര്‍കളാല്‍ പടുകൊലൈ സെയ്യപ്പെട്ട ദളിത് ഇളം പെണ്‍ സെല്‍വി മനീഷാ അവര്‍കള്‍ക്ക് കണ്ണീര്‍ അഞ്ചലിയെ കാണിക്കയാക്കിറോം. ഭാരതീയ ജനതാ കക്ഷി, കന്യാകുമാരി മാവട്ടം (ജില്ല)’എന്നതാണ് പോസ്റ്ററിലെ വാചകങ്ങള്‍.

ഠാക്കൂര്‍ വിഭാഗത്തിലുള്ള നാലു പേര്‍ ചേര്‍ന്നാണ് ഹാഥ്‌റസ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ചത് വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം കുടുംബത്തെ മാധ്യമങ്ങളില്‍ നിന്നും പുറത്തു നിന്നുള്ളവരില്‍ നിന്നും പോലീസും ഭരണകൂടവും വിലക്കിയിരുന്നു. ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്ക് അനുകൂലമായി രംഗത്തെത്തുകയും ചെയ്തിരുന്നു.