ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍; നിര്‍ണായക ഘട്ടം വിജയം

ഭ്രമണപഥം മാറ്റാനുള്ള നിര്ണായക ഘട്ടം രാവിലെ 9.02നാണ് പൂര്ത്തിയായത്.
 | 
ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍; നിര്‍ണായക ഘട്ടം വിജയം

ഹൈദരാബാദ്: ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഭ്രമണപഥം മാറ്റാനുള്ള നിര്‍ണായക ഘട്ടം രാവിലെ 9.02നാണ് പൂര്‍ത്തിയായത്. ദ്രവ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാനെ നയിച്ചത്. ഇനി നാല് തവണ കൂടി ഭ്രമണപഥം മാറ്റി 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കണം.

ഈ ഭ്രമണപഥത്തില്‍ 13 ദിവസം ചന്ദ്രനെ ചുറ്റിയ ശേഷം സെപ്റ്റംബര്‍ 2ന് വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെടും. 7-ാം തിയതിയായിരിക്കും ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. ഇതിന് തയ്യാറെടുക്കുന്നതിനായി രണ്ട് തവണ ഭ്രമണപഥത്തില്‍ മാറ്റം വരുത്തുകയും 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിക്കുകയും വേണം. പേടകത്തിന്റെ നിയന്ത്രണം എ.എസ്.ആര്‍.ഒ. ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കുമാണ് ചെയ്യുന്നത്.

ഇതിനുള്ള നിര്‍ദേശങ്ങള്‍ ബംഗളൂരുവിലെ ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കില്‍ നിന്ന് നല്‍കും. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുകയാണ് ലക്ഷ്യം.