ഡൽഹിയിൽ ക്രിസ്ത്യൻ വിദ്യാലയത്തിനു നേരെ ആക്രമണം
ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ ക്രിസ്ത്യൻ മനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയത്തിനു നേരെ ആക്രമണം. വസന്ത് വിഹാറിലെ ഹോളി ചൈൽഡ് ആക്സിലം കോൺവന്റിനു നേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്. ഓഫീസിന്റെ ജനൽ ചില്ല് അടിച്ചു തകർത്ത് അകത്ത് കടന്ന സംഘം റൂമിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. മോഷണശ്രമമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രിൻസിപ്പലിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
സ്‌കൂളിലെ പൂർവ്വ വിദ്യാർഥിനി കൂടിയായ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി സംഭവസ്ഥലം സന്ദർശിക്കും. ഇത്തരം അതിക്രമങ്ങൾ അനുവദിക്കില്ലെന്ന് ഡൽഹി നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഡൽഹിയിൽ നിരവധി ക്രിസ്ത്യൻ പള്ളികൾക്ക് നേരെയും അക്രമണങ്ങളുണ്ടായിരുന്നു.
I strongly condemn the attack on Holy Child Auxilium school. These kind of acts will not be tolerated
— Arvind Kejriwal (@ArvindKejriwal) February 13, 2015