ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കര്‍ കോഡേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു

ആന്ധ്രാപ്രദേശ് മുന് സ്പീക്കറും മന്ത്രിയുമായിരുന്ന കോഡേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു
 | 
ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കര്‍ കോഡേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന കോഡേല ശിവപ്രസാദ് റാവു ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വസതിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച റാവുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെലുഗുദേശം പാര്‍ട്ടി നേതാവായിരുന്നു.

നിയമസഭയിലെ ഫര്‍ണിച്ചര്‍ മോഷ്ടിച്ചുവെന്ന ആരോപണം ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം റാവുവിന്റെ മകനും മകള്‍ക്കും എതിരെ അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ആറ് തവണ എംഎല്‍എ ആയിരുന്ന റാവു എന്‍.ടി.രാമറാവു, ചന്ദ്രബാബു നായിഡു സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു. 2014 മുതല്‍ 2019 വരെയുള്ള കാലയളവിലാണ് അദ്ദേഹം സ്പീക്കര്‍ ആയിരുന്നത്.