അച്ഛനെ കൊലപ്പെടുത്തിയതെന്ന് സംസ്‌കാരത്തിനു തൊട്ടുമുമ്പ് നാല് വയസുകാരി; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു

ആത്മഹത്യ ചെയ്തെന്ന് കരുതിയ പിതാവിനെ കൊലപ്പെടുത്തിയതെന്ന് നാല് വയസുകാരി. ഉത്തര്പ്രദേശിലെ ബുലന്ദ്ശഹര് സ്വദേശിയായ സന്തോഷ് രാഘവിന്റെ മരണമാണ് ക്രൂരമായ കൊലപാതകമാണെന്ന് സൂചനകള് ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് മൃതദേഹം പോസ്റ്റ്മോര്ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇയാള് മരിക്കുന്നതിന് മുന്പ് ചിലര് സന്തോഷ് രാഘവിന്റെ വീട്ടില് നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടിരുന്നതായി അയല്വാസികള് മൊഴി നല്കിയിട്ടുണ്ട്.
 | 
അച്ഛനെ കൊലപ്പെടുത്തിയതെന്ന് സംസ്‌കാരത്തിനു തൊട്ടുമുമ്പ് നാല് വയസുകാരി; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു

ബുലന്ദ്ശഹര്‍: ആത്മഹത്യ ചെയ്‌തെന്ന് കരുതിയ പിതാവിനെ കൊലപ്പെടുത്തിയതെന്ന് നാല് വയസുകാരി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ സ്വദേശിയായ സന്തോഷ് രാഘവിന്റെ മരണമാണ് ക്രൂരമായ കൊലപാതകമാണെന്ന് സൂചനകള്‍ ലഭിച്ചിരിക്കുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഇയാള്‍ മരിക്കുന്നതിന് മുന്‍പ് ചിലര്‍ സന്തോഷ് രാഘവിന്റെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ബുലന്ദ്ശഹര്‍ സെക്ടര്‍ 93ലെ വാടക വീട്ടില്‍ ശനി രാത്രി എട്ടരയോടെയാണു ഭാര്യ മമത, സന്തോഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ജോലി കഴിഞ്ഞെത്തിയ ഭാര്യ സന്തോഷിനെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ടെറസില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന നാലുവയസുകാരിയായ മകള്‍ ഉറങ്ങുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ സംസ്‌കാര ചടങ്ങുകള്‍ തുടങ്ങിയപ്പോഴാണ് മകള്‍ എഴുന്നേല്‍ക്കുന്നത്. തുടര്‍ന്നാണ് കൊലപാതക വിവരം കുട്ടി ബന്ധുക്കളെ അറിയിക്കുന്നത്.

രാത്രി അച്ഛനെ കാണാന്‍ രണ്ട് പേര്‍ എത്തിയിരുന്നു. ഒരാള്‍ തടിച്ച് ആരോഗ്യവാനായ വ്യക്തിയും മറ്റെയാള്‍ മെലിഞ്ഞയാളുമായിരുന്നു. ഇരുവരും അച്ഛന് മദ്യം നല്‍കി. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഇരുവരും ചേര്‍ന്ന് അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. മെലിഞ്ഞയാള്‍ അച്ഛനെ ടെറസിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്നാണ് കുട്ടിയുടെ മൊഴി. ടെറസില്‍ വെച്ച് സന്തോഷിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാവാമെന്നാണ് പോലീസിന്റെ നിഗമനം.