ബദുവാനില്‍ പതിനാലുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ബദുവാനില് വീണ്ടും കൂട്ട ബലാല്സംഗം. പതിനാലുകാരിയെ മൂന്നു പേര് ചേര്ന്നാണ് കൂട്ടബലാല്സംഗത്തിന് ഇരയാക്കിയത്. കുട്ടിയുടെ ശരീരത്തില് തീപ്പെട്ടി, മരക്കഷണം, തുണി, പ്ലാസ്റ്റിക്ക് തുടങ്ങിയവ കുത്തിക്കയറ്റിയതായും വൈദ്യപരിശോധനയില് തെളിഞ്ഞു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്ക്കായി അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.
 | 

ബദുവാനില്‍ പതിനാലുകാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

ന്യൂഡല്‍ഹി: ബദുവാനില്‍ വീണ്ടും കൂട്ട ബലാല്‍സംഗം. പതിനാലുകാരിയെ മൂന്നു പേര്‍ ചേര്‍ന്നാണ് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. കുട്ടിയുടെ ശരീരത്തില്‍ തീപ്പെട്ടി, മരക്കഷണം, തുണി, പ്ലാസ്റ്റിക്ക് തുടങ്ങിയവ കുത്തിക്കയറ്റിയതായും വൈദ്യപരിശോധനയില്‍ തെളിഞ്ഞു. രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ക്കായി അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

പിടിയിലായവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. വീടിന് അടുത്തുള്ള കടയില്‍ പോയ പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവാണ് വിളിച്ചുകൊണ്ടു പോയത്. പരിചയമുള്ള ഒരാള്‍ കാത്തിരിക്കുന്നു എന്നു പറഞ്ഞാണ് വിളിച്ചത്.

പിന്നീട് രണ്ടുപേര്‍ കൂടി എത്തുകയും അവര്‍ തന്നെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്നെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം എന്തോ കുടിപ്പിച്ചെന്നും അതിനു ശേഷമുള്ളതൊന്നും തനിക്ക് ഓര്‍മയില്ലെന്നു കുട്ടി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കൗമാരക്കാരായ സഹോദരിമാരുടെ മൃതദേഹങ്ങള്‍ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ പ്രദേശമാണ് ബദുവാന്‍. ഇവര്‍ ബലാല്‍സംഗത്തിന് ഇരയായതായി പോലീസ് ആദ്യം പറഞ്ഞെങ്കിലും തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.