ഐഡിയ വോഡഫോണ്‍ ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം

ന്യൂഡല്ഹി: റിലയന്സ് ജിയോ ടെലികോം രംഗത്തുണ്ടാക്കിയ മാറ്റങ്ങള്ക്ക് പുതിയ മാനം. പ്രമുഖ സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു. നേരത്തേ ഉയര്ന്ന നിര്ദേശത്തിന് ഡയറക്ടര് ബോര്ഡ് അംഗീകാരം ലഭിച്ചതോടെയാണ് ലയനത്തിന് സ്ഥിരീകരണമായത്. ലയനം സാധ്യമാകുന്നതോടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന ഖ്യാതി ഇവര്ക്ക് സ്വന്തമാകും.
 | 

ഐഡിയ വോഡഫോണ്‍ ലയനത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ടെലികോം രംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ക്ക് പുതിയ മാനം. പ്രമുഖ സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു. നേരത്തേ ഉയര്‍ന്ന നിര്‍ദേശത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചതോടെയാണ് ലയനത്തിന് സ്ഥിരീകരണമായത്. ലയനം സാധ്യമാകുന്നതോടുകൂടി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന ഖ്യാതി ഇവര്‍ക്ക് സ്വന്തമാകും.

മത്സരം ജിയോയോട് ആണെങ്കിലും ആദ്യഘട്ടത്തില്‍ ഇത് പ്രഹരമാകുന്നത് എയര്‍ടെലിനായിരിക്കും. ഇരു കമ്പനികള്‍ക്കും കൂടി 40 കോടി ഉപഭോക്താക്കളാണുളളത്. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാവായ എയര്‍ടെല്‍ ഇതോടെ പിന്നിലാകും. 27 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. ചുരുങ്ങിയ കാലയളവില്‍ പത്ത് കോടിക്കു മേല്‍ ഉപഭോക്താക്കളെ സമ്പാദിച്ച ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി കൂടിയാകുമ്പോള്‍ എയര്‍ടെലിന് മാര്‍ക്കറ്റില്‍ വിയര്‍ക്കേണ്ടി വരും.

ജിയോയെ ഒറ്റയ്ക്ക് എതിരിടാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് വൊഡാഫോണും ഐഡിയയും ലയന തീരുമാനവുമായി മുന്നോട്ടുവന്നത്. പുതിയ കമ്പനിയില്‍ വോഡഫോണിന് 45 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. 3874 കോടിയുടെ നിക്ഷേപം വോഡഫോണ്‍ നടത്തും. ഐഡിയക്ക് 26 ശതമാനം ഓഹരി പങ്കാളിത്തമാണുളളത്. 2018 ഓടെ ലയനം പൂര്‍ത്തിയാകും.