ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ കയറി വെടിവെച്ചു കൊന്നു

ഉത്തര്പ്രദേശില് മാധ്യമപ്രവര്ത്തകനെയും സഹോദരനെയും അക്രമികള് വീട്ടില് കയറി വെടിവെച്ച് കൊന്നു.
 | 
ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ കയറി വെടിവെച്ചു കൊന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും അക്രമികള്‍ വീട്ടില്‍ കയറി വെടിവെച്ച് കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറായ ആശിഷ് ജന്‍വാനി, സഹോദരന്‍ അശുതോഷ് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സഹാറണ്‍പൂരിലെ മാധവ് നഗറിലാണ് സംഭവമുണ്ടായത്.

മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ആശിഷിന്റെ ഭാര്യക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ ആറ് മാസം ഗര്‍ഭിണിയാണ്. ആശിഷിന് മദ്യമാഫിയയില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ സമാചാര്‍ പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണിലേക്ക് മാറിയത്.

ഇദ്ദേഹത്തിന്റെ അയല്‍ക്കാരനാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു. മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ആശിഷും ചിലരുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചതാവാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.