കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് ഹിന്ദുമഹാസഭ തലവന്‍

ന്യൂഡല്ഹി: ഹൈന്ദവ തീവ്രവാദ പരാമര്ശത്തില് കമല് ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. കമല് ഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ച് കൊല്ലുകയോ തൂക്കിലിടുകയോ വേണമെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് അശോക് ശര്മ പറഞ്ഞു. എന്നാല് മാത്രമേ ഇത്തരക്കാര് പാഠം പഠിക്കൂ എന്നും ശര്മ പറഞ്ഞു.
 | 

കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് ഹിന്ദുമഹാസഭ തലവന്‍

ന്യൂഡല്‍ഹി: ഹൈന്ദവ തീവ്രവാദ പരാമര്‍ശത്തില്‍ കമല്‍ ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. കമല്‍ ഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ച് കൊല്ലുകയോ തൂക്കിലിടുകയോ വേണമെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് അശോക് ശര്‍മ പറഞ്ഞു. എന്നാല്‍ മാത്രമേ ഇത്തരക്കാര്‍ പാഠം പഠിക്കൂ എന്നും ശര്‍മ പറഞ്ഞു.

ഹിന്ദുമതത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന ആര്‍ക്കും ഈ ‘വിശുദ്ധ’ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്നും അത്തരക്കാര്‍ക്ക് മരണശിക്ഷ ലഭിക്കണമെന്നുമാണ് ശര്‍മ വിശദീകരിച്ചത്. കമല്‍ ഹാസനും ബന്ധുക്കളും അഭിനയിക്കുന്ന സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ മീററ്റ് പ്രസിഡന്റ് അഭിഷേക് അഗര്‍വാളും ആവശ്യപ്പെട്ടു.

രാജ്യത്ത് ഹൈന്ദവ തീവ്രവാദം ഉണ്ടെന്ന കാര്യം വലതുപക്ഷ സംഘടനകള്‍ക്ക് നിഷേധിക്കാനാകില്ലെന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്. ആനന്ദവികടന്‍ എന്ന തമിഴ് പ്രസിദ്ധീകരണത്തിലെ പംക്തിയിലായിരുന്നു പരാമര്‍ശം. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കമല്‍ ഹാസനെ പിന്തുണച്ച് പ്രകാശ് രാജ്, അരവിന്ദ് സാമി, ഖുശ്ബൂ എന്നിവരും രംഗത്തെത്തി.