കര്‍ണാടക; അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

കര്ണാടകയില് അയോഗ്യരാക്കപ്പെട്ട കോണ്ഗ്രസ്, ജെഡിഎസ് എംഎല്മാര് ബിജെപിയില് ചേര്ന്നു.
 | 
കര്‍ണാടക; അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ബംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍മാര്‍ ബിജെപിയില്‍ ചേര്‍ന്നു. 16 പേരാണ് ഇന്ന് ബിജെപിയില്‍ ചേര്‍ന്നത്. ഇവരെ അയോഗ്യരാക്കിയ നടപടി ശരിവെച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. ഇതില്‍ 13 പേരെ നിലവില്‍ സ്ഥാനാര്‍ഥികളായി ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് വിമത എംഎല്‍എമാര്‍ക്ക് അംഗത്വം നല്‍കിയത്. അതേസമയം ഇവരുടെ കൂടെ രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ഐ.എം.എ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് റോഷന്‍ ബെയ്ഗ് ഇപ്പോള്‍ ചേരാത്തതെന്നാണ് വിവരം.

കര്‍ണാടകയില്‍ ഭരണപ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് വിമതരായ 17 പേരെ അന്നത്തെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.