2000 കോടിയുടെ മയക്കുമരുന്ന് കേസില്‍ മമത കുല്‍ക്കര്‍ണി പ്രതി

രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കടത്ത് കേസില് മുന് ബോളിവുഡ് താരം മമത കുല്ക്കര്ണി പ്രതി. ഇന്റര്പോളിന്റെ റെഡ് കോര്ണര് നോട്ടീസ് അഭിമുഖീകരിക്കുകയാണ് മമത കുല്ക്കര്ണിയെന്നും താനെ പോലീസ് കമ്മീഷണര് പരംവീര് സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസില് ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
 | 

2000 കോടിയുടെ മയക്കുമരുന്ന് കേസില്‍ മമത കുല്‍ക്കര്‍ണി പ്രതി

ന്യൂഡല്‍ഹി: രണ്ടായിരം കോടിയുടെ മയക്കുമരുന്ന് കടത്ത് കേസില്‍ മുന്‍ ബോളിവുഡ് താരം മമത കുല്‍ക്കര്‍ണി പ്രതി. ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് അഭിമുഖീകരിക്കുകയാണ് മമത കുല്‍ക്കര്‍ണിയെന്നും താനെ പോലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കേസില്‍ ഇതുവരെ പത്ത് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജനുവരി എട്ടിന് മമത കെനിയയില്‍ വച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവന്‍ അബ്ദു്ള്ളയെ കാണുകയും ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. യു.എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി.

മമതയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമി പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ മരുന്ന് നിര്‍മ്മാണ ഫാക്ടറിയില്‍ നടത്തിയ റെയ്ഡില്‍ 2000 കോടി വില വരുന്ന 20,000 കിലോ മയക്കുമരുന്ന് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തിരുന്നു.