മകളെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

പത്തുവയസ്സുകാരിയായ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിലെ അബുൽ ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.
 | 

മകളെ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

ത്രിപുര: പത്തുവയസ്സുകാരിയായ ജീവനോടെ കുഴിച്ചു മൂടാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി ഗ്രാമത്തിലെ അബുൽ ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു.

ഭാര്യ പുറത്ത് പോയ സമയത്താണ് ഇയാൾ കുട്ടിയെ മണ്ണിൽ കുഴിച്ചുമൂടാൻ ശ്രമിച്ചത്. ഇതിനായി ഇയാൾ വീടിന്റെ പിൻഭാഗത്ത് കുഴിയെടുത്തു. തുടർന്ന് കുട്ടിയുടെ കയ്യും കാലും കെട്ടി, വായ തുറക്കാൻ കഴിയാത്ത വിധത്തിൽ ടേപ്പ് ഒട്ടിച്ച് കുഴിയിൽ കൊണ്ടിടുകയും നെഞ്ചുവരെ മണ്ണിട്ടു മൂടുകയും ചെയ്തതായാണ് റിപ്പോർട്ട്.

ഇതിനിടെ ഇയാളുടെ ഭാര്യ വീട്ടിൽ തിരിച്ചെത്തുകയും തുടർന്ന് അബുൽ ഹുസൈൻ കുട്ടിയുടെ തല ഒരു മുളം കൂട ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു. അയൽക്കാരിൽ ഒരാളാണ് സംഭവം കണ്ടത്. തുടർന്ന് ഇയാൾ ഹുസൈനെ മർദ്ദിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. പെൺകുട്ടികളെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇയാൾ കൊലപാതകത്തിന് മുതിർന്നതെന്ന് പോലീസ് പറഞ്ഞു.