അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലിന് പണം മുടക്കുന്നത് ഏഷ്യാനെറ്റ് ഉടമകളായ രാജീവ് ചന്ദ്രശേഖറും മര്‍ഡോക്കും

ടൈംസ് നൗ ന്യൂസ് ചാനലില്നിന്ന് രാജിവെച്ച അര്ണബ് ഗോസ്വാമിയുടെ പുതിയ ചാനലിന് പണം മുടക്കുന്നത് ബിജെപി എംപി രാജീവ് ചന്ദ്രശേഖരറും മാധ്യമഭീമന് റൂപര്ട്ട് മര്ഡോക്കുമെന്ന് റിപ്പോര്ട്ടുകള്. ദി ഫിനാന്ഷ്യല് എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ടൈംസ് നൗവിന്റെ എഡിറ്റര് ഇന് ചീഫായിരുന്ന അര്ണാബ് ഗോസ്വാമി ഇന്നലെയാണ് തന്റെ രാജിപ്രഖ്യാപനം നടത്തിയത്.
 | 

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലിന് പണം മുടക്കുന്നത് ഏഷ്യാനെറ്റ് ഉടമകളായ രാജീവ് ചന്ദ്രശേഖറും മര്‍ഡോക്കും

ന്യൂഡല്‍ഹി: ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് രാജിവെച്ച അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലിന് പണം മുടക്കുന്നത് ബിജെപി എംപി രാജീവ് ചന്ദ്രശേഖറും മാധ്യമഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദി ഫിനാന്‍ഷ്യല്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന അര്‍ണാബ് ഗോസ്വാമി ഇന്നലെയാണ് തന്റെ രാജിപ്രഖ്യാപനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ഒഴികെയുളള ഏഷ്യാനെറ്റ് ചാനലുകള്‍ ഇപ്പോള്‍ റൂപേര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലാണ്. കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാമാണ് നിലവില്‍ രാജ്യസഭാ എം.പിയായ രാജീവ് ചന്ദ്രശേഖര്‍. ബംഗ്ളൂരു ആസ്ഥാനമായ ജുപ്പീറ്റര്‍ ക്യാപിറ്റല്‍ എന്ന കമ്പനിയുടെ തലവനാണ് രാജീവ് ചന്ദ്രശേഖര്‍. ഈ കമ്പനിയുടെ കീഴിലാണ് കീഴിലാണ് ഏഷ്യാനെറ്റ് ന്യൂസ്. കന്നഡ വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസബിള്‍ എന്നിവ പ്രവര്‍ത്തിക്കുന്നതും ഇതേ സ്ഥാപനത്തിന് കീഴിലാണ്.

നേരത്തെ ‘ആര്‍എസ്എസ് ആശയമുള്ളവരെ’ മാത്രം നിയമിച്ചാല്‍ മതിയെന്ന് ജുപ്പീറ്റര്‍ കാപ്പിറ്റലിന്റെ നിര്‍ദേശം പുറത്തിറങ്ങിയിരുന്നു. എന്നാല്‍ നിര്‍ദേശത്തോട് എതിര്‍പ്പ് ഉയര്‍ന്നതോടെ ഇത് കാര്യമാക്കേണ്ടതില്ലെന്ന് കാണിച്ച് പരസ്പര വിരുദ്ധമായ വിശദീകരണവും ജുപ്പീറ്റര്‍ കാപ്പിറ്റല്‍ നല്‍കിയതും ഏറെ വിവാദമായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് നരേന്ദ്രമോഡിക്കും ബിജെപിക്കും അനുകൂലമായ പ്രചാരണ മാധ്യമമായി അര്‍ണബിന്റെ ചര്‍ച്ചകളും ടൈംസ് നൗ ചാനലും മാറിയിരുന്നു. പിന്നീട് ദേശീയവാദത്തിലൂന്നി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അതിഥികളെ പോലും അപഹസിക്കുന്ന രീതിയിലായിരുന്നു അര്‍ണബിന്റെ ഇടപെടലുകള്‍. ‘നേഷന്‍ വാണ്ട്സ് ടു നോ’ എന്ന അര്‍ണബിന്റെ പരാമര്‍ശമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയമായത്.