ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാല്‍ വിശദീകരണം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ക്രിമിനല് കേസില് പ്രതികളായവരെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില് മത്സരിപ്പിച്ചാല് അതിന്റെ വിശദീകരണം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി.
 | 
ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചാല്‍ വിശദീകരണം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ പ്രതികളായവരെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചാല്‍ അതിന്റെ വിശദീകരണം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. ഇത്തരക്കാരെ മത്സരിപ്പിക്കുന്ന പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ക്രിമിനല്‍ കേസിന്റെ വിവരങ്ങള്‍, എന്തുകൊണ്ടാണ് ഇത്തരമൊരാളെ മത്സരിപ്പിക്കുന്നത് തുടങ്ങിയ വിവരങ്ങളാണ് ജനങ്ങളെ അറിയിക്കേണ്ടത്.

പാര്‍ട്ടികളുടെ വെബ്‌സൈറ്റുകള്‍, പ്രാദേശിക പത്രങ്ങള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയില്‍ ഇവ പ്രസിദ്ധീകരിക്കാം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഈ വിവരങ്ങള്‍ നല്‍കണം. യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടതെന്നും വിജയ സാധ്യതയുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളയാളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികള്‍ വിശദീകരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പരാജയപ്പെടുകയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.