പാകിസ്ഥാനും ചൈനയ്ക്കും എതിരെ യുദ്ധത്തിന് മോദി തിയതി കുറിച്ചു കഴിഞ്ഞു; അവകാശവാദവുമായി യുപി ബിജെപി അധ്യക്ഷന്‍

പാകിസ്ഥാനും ചൈനയ്ക്കും എതിരെ എപ്പോള് യുദ്ധം വേണമെന്ന് മോദി നിശ്ചയിച്ചിട്ടുണ്ടെന്ന് ഉത്തര്പ്രദേശ് ബിജെപി അധ്യക്ഷന് സ്വതന്ത്ര ദേവ് സിങ്.
 | 
പാകിസ്ഥാനും ചൈനയ്ക്കും എതിരെ യുദ്ധത്തിന് മോദി തിയതി കുറിച്ചു കഴിഞ്ഞു; അവകാശവാദവുമായി യുപി ബിജെപി അധ്യക്ഷന്‍

ലഖ്‌നൗ: പാകിസ്ഥാനും ചൈനയ്ക്കും എതിരെ എപ്പോള്‍ യുദ്ധം വേണമെന്ന് മോദി നിശ്ചയിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചതു പോലെയും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതു പോലെയും യുദ്ധത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനം എടുത്തിട്ടുണ്ടെന്നാണ് സ്വതന്ത്രദേവ് പറഞ്ഞത്. യുദ്ധത്തിനായുള്ള തിയതി കുറിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പില്‍ ഇയാള്‍ പറയുന്നത്.

ബി.ജെ.പി എംഎല്‍എ സഞ്ജയ് യാദവിന്റെ വീട്ടില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് സ്വതന്ത്ര ദേവിന്റെ ഈ പരാമര്‍ശങ്ങള്‍. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി പ്രവര്‍ത്തകര്‍ തീവ്രവാദികളാണെന്നും സ്വതന്ത്ര ദേവ് പറയുന്നു. അതേസമയം ചൈനയുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്.

സ്വതന്ത്ര ദേവിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കാനാണെന്നായിരുന്നു ഇതേക്കുറിച്ച് പ്രദേശത്തെ എംപി രവീന്ദ്ര ഖുശ്വാഹ പ്രതികരിച്ചത്.