അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരത്തിന് തുല്യമെന്ന് പ്രധാനമന്ത്രി

രാമക്ഷേത്രത്തിനായി നടത്തിയത് സ്വാതന്ത്ര്യ സമരത്തിന് തുല്യമായ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
 | 
അയോധ്യയിലെ രാമക്ഷേത്രത്തിനായുള്ള പോരാട്ടം സ്വാതന്ത്ര്യ സമരത്തിന് തുല്യമെന്ന് പ്രധാനമന്ത്രി

അയോധ്യ: രാമക്ഷേത്രത്തിനായി നടത്തിയത് സ്വാതന്ത്ര്യ സമരത്തിന് തുല്യമായ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മോദി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് വിരാമമായത്. രാമക്ഷേത്രം ദേശീയതയുടെ അടയാളമാകും. ക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ പിന്നാക്കക്കാരും ദളിതരും ആഗ്രഹിച്ചിരുന്നുവെന്നും മോദി അവകാശപ്പെട്ടു.

അയോധ്യയില്‍ ഭൂമിപൂജയ്ക്ക് ശേഷമാണ് അയോധ്യയില്‍ ശിലാസ്ഥാപനം നടത്തിയത്. പ്രധാനമന്ത്രി, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹിന്ദുരാഷ്ട്ര നിര്‍മാണത്തിനും ചരിത്രത്തിന്റെ പുനര്‍നിര്‍മാണത്തിനുമാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ബാബറി മസ്ജിദ് തകര്‍ത്തത് ഉള്‍പ്പെടെയുള്ള സംഭവങ്ങളെ സ്വാതന്ത്ര്യ സമരത്തോട് പ്രധാനമന്ത്രി ഉപമിച്ചിരിക്കുന്നത്.