‘കേരളത്തിലേക്ക് ഇനിയും വരും, ആര് തടയുമെന്ന് കാണട്ടെ’; പൊങ്കാലയ്ക്ക് മറുപടിയുമായി സാധ്വി സരസ്വതി

കേരളത്തിലേക്ക് ഇനിയും വരുമെന്നും തടയുന്നത് ആരാണെന്ന് കാണട്ടെയെന്നും സാധ്വി സരസ്വതി. ലവ് ജിഹാദ് നടത്തുന്നവരുടെയും ഗോഹത്യ നടത്തുന്നവരുടെയും കഴുത്ത് വെട്ടണമെന്ന ആഹ്വാനത്തില് മലയാളികളുടെ ഫേസ്ബുക്ക് പൊങ്കാല തുടരുമ്പോളാണ് പുതിയ പ്രസ്താവനയുമായി ഇവര് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രഖ്യാപനം. പ്രകോപനകരമായ പ്രസംഗത്തിന് ഇവര്ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള് അനുസരിച്ച് കേസെടുത്തിരുന്നു.
 | 

‘കേരളത്തിലേക്ക് ഇനിയും വരും, ആര് തടയുമെന്ന് കാണട്ടെ’; പൊങ്കാലയ്ക്ക് മറുപടിയുമായി സാധ്വി സരസ്വതി

കേരളത്തിലേക്ക് ഇനിയും വരുമെന്നും തടയുന്നത് ആരാണെന്ന് കാണട്ടെയെന്നും സാധ്വി സരസ്വതി. ലവ് ജിഹാദ് നടത്തുന്നവരുടെയും ഗോഹത്യ നടത്തുന്നവരുടെയും കഴുത്ത് വെട്ടണമെന്ന ആഹ്വാനത്തില്‍ മലയാളികളുടെ ഫേസ്ബുക്ക് പൊങ്കാല തുടരുമ്പോളാണ് പുതിയ പ്രസ്താവനയുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രഖ്യാപനം. പ്രകോപനകരമായ പ്രസംഗത്തിന് ഇവര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിരുന്നു.

രാജ്യം, മതം, സനാതന സംസ്‌കാരം, സ്ത്രീകളുടെ അഭിമാന സംരക്ഷണം, ഗോ സംരക്ഷണം, കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഞാന്‍ എത്തിയത്. ഇതിനായി ഇനിയും കേരളത്തില്‍ എത്തും. ഭാരതത്തെ ഹിന്ദുരാജ്യമായി കാണുകയെന്നതാണ് എന്റെ സ്വപ്നം. അതിനായി ജീവിതകാലമത്രയും പരിശ്രമിക്കുകയും ചെയ്യുമെന്നും പോസ്റ്റില്‍ ഇവര്‍ പറയുന്നു.

കാസര്‍കോഡ് നടന്ന പരിപാടിയിലാണ് സാധ്വി സരസ്വതി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസ് അംഗമായ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങില്‍ വെച്ചായിരുന്നു വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍. ഇതിന് മറുപടിയായി ഇവരുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ബീഫ് പൊങ്കാലയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വന്നത്.

പോസ്റ്റ് വായിക്കാം.

मेरा केरल आने का उद्देश्य अपने राष्ट्र , धर्म , सनातन संस्कृति की रक्षा , नारी का सम्मान , गौ रक्षा, केरल में रामराज्य…

Posted by Sadhvi Saraswati Ji on Tuesday, May 1, 2018