ഗുരുത്വ തരംഗങ്ങള്‍ക്ക് മോഡിയുടെ പേരിടണം, ന്യൂട്ടണും ഐന്‍സ്റ്റീനും ലോകത്തെ തെറ്റിദ്ധരിപ്പിച്ചു; ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് തുടരുന്നു

ജലന്ധര്: ഇന്ത്യന് സയന്സ് കോണ്ഗ്രസ് മണ്ടത്തരങ്ങള് തുടരുന്നു. ആല്ബര്ട്ട് ഐന്സ്റ്റീനും ഐസക് ന്യൂട്ടനും ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് കോണ്ഗ്രസില് പ്രസംഗിച്ച ഡോ.കണ്ണന് ജഗതല കൃഷ്ണന് എന്ന ‘ശാസ്ത്രജ്ഞന്’ അവകാശപ്പെട്ടത്. ഗുരുത്വ തരംഗങ്ങള്ക്ക് മോഡി തരംഗങ്ങള് എന്ന് പേരിടണമെന്നും കണ്ണന് കൃഷ്ണന് ആവശ്യപ്പെട്ടു. ഗ്രാവിറ്റേഷണല് ലെന്സിംഗ് ഇഫക്ട് ഹര്ഷ വര്ദ്ധന് ഇഫക്ട് എന്ന പേരില് അറിയപ്പെടും! കേന്ദ്രമന്ത്രി ഹര്ഷവര്ദ്ധന് എപിജെ അബ്ദുള് കലാമിനേക്കാള് മികച്ച ശാസ്ത്രജ്ഞനാണെന്നും കണ്ണന് കൃഷ്ണന് പറഞ്ഞു. തമിഴ്നാട്ടിലെ ആളിയാറില് പ്രവര്ത്തിക്കുന്ന വേള്ഡ് കമ്യൂണിറ്റി സര്വീസ് സെന്ററിലെ
 | 
ഗുരുത്വ തരംഗങ്ങള്‍ക്ക് മോഡിയുടെ പേരിടണം, ന്യൂട്ടണും ഐന്‍സ്റ്റീനും ലോകത്തെ തെറ്റിദ്ധരിപ്പിച്ചു; ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് തുടരുന്നു

ജലന്ധര്‍: ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മണ്ടത്തരങ്ങള്‍ തുടരുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഐസക് ന്യൂട്ടനും ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസില്‍ പ്രസംഗിച്ച ഡോ.കണ്ണന്‍ ജഗതല കൃഷ്ണന്‍ എന്ന ‘ശാസ്ത്രജ്ഞന്‍’ അവകാശപ്പെട്ടത്. ഗുരുത്വ തരംഗങ്ങള്‍ക്ക് മോഡി തരംഗങ്ങള്‍ എന്ന് പേരിടണമെന്നും കണ്ണന്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗ്രാവിറ്റേഷണല്‍ ലെന്‍സിംഗ് ഇഫക്ട് ഹര്‍ഷ വര്‍ദ്ധന്‍ ഇഫക്ട് എന്ന പേരില്‍ അറിയപ്പെടും! കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ എപിജെ അബ്ദുള്‍ കലാമിനേക്കാള്‍ മികച്ച ശാസ്ത്രജ്ഞനാണെന്നും കണ്ണന്‍ കൃഷ്ണന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ ആളിയാറില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് കമ്യൂണിറ്റി സര്‍വീസ് സെന്ററിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റും യൂണിവേഴ്‌സിറ്റ് എജ്യുക്കേഷന്‍ കോഓര്‍ഡിനേറ്ററുമാണ് കണ്ണന്‍ ജഗതല കൃഷ്ണന്‍. വേതാതിരി മഹര്‍ഷി 1985ല്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. പഞ്ചാബിലെ ഫഗ്വാരയില്‍ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലാണ് 106-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്. ഗ്രാവിറ്റേഷണല്‍ റിപ്പള്‍സീവ് ഫോഴ്‌സിനെക്കുറിച്ച് ന്യൂട്ടന് ധാരണയുണ്ടായിരുന്നില്ലെന്നും അതെന്താണെന്ന് ശാസ്ത്രലോകം ചോദിച്ചപ്പോള്‍ ന്യൂട്ടന്‍ ഉരുണ്ടു കളിച്ചെന്നും കണ്ണന്‍ കൃഷ്ണന്‍ പറഞ്ഞു.

ഐന്‍സ്റ്റീന്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചു. വലിയ ജീനിയസ് ആയിട്ടും അദ്ദേഹത്തിന് വലിയൊരു അബദ്ധം പറ്റിയെന്നും താന്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളെ മാറ്റിയെഴുതിയിട്ടുണ്ടെന്നും കണ്ണന്‍ കൃഷ്ണന്‍ അവകാശപ്പെട്ടു. ഐന്‍സ്റ്റീന്‍ അവതരിപ്പിച്ച സിദ്ധാന്തം ശരിയായിരുന്നെങ്കില്‍ എന്തുകൊണ്ട് അത് ക്വാണ്ടം മെക്കാനിക്‌സുമായി ചേരുന്നില്ല? ഇക്കാര്യങ്ങളില്‍ താന്‍ വിശദീകരണം നല്‍കുമ്പോള്‍ ഐന്‍സ്റ്റീന്‍ പിന്തള്ളപ്പെടുമെന്ന അവകാശവാദവും ഇയാള്‍ ഉന്നയിക്കുന്നു.

കൗരവര്‍ ജനിച്ചത് സ്റ്റെംസെല്‍ ഗവേഷണത്തിന്റെയും ടെസ്റ്റ് ട്യൂബ് സാങ്കേതികതയും മൂലമാണെന്ന് ബയോടെക്നോളജിസ്റ്റും ആന്ധ്ര യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ പ്രൊഫ.ജി നാഗേശ്വര റാവു കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ പ്രസംഗിച്ചിരുന്നു.