നിര്‍ഭയ കേസില്‍ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ തള്ളി

നിര്ഭയ കേസില് രണ്ട് പ്രതികള് നല്കിയ തിരുത്തല് ഹര്ജികള് സുപ്രീം കോടതി തള്ളി.
 | 
നിര്‍ഭയ കേസില്‍ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ രണ്ട് പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളില്‍ വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ച് ഹര്‍ജികള്‍ തള്ളുകയായിരുന്നു.

അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റു പ്രതികള്‍. ജനുവരി 7ന് പ്രതികള്‍ക്കുള്ള മരണ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് അഡീഷണല്‍ കോടതി പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ 7 മണിക്ക് ഇവരുടെ വധശിക്ഷ നടപ്പാക്കാനാണ് വാറണ്ട്. വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്. പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയുള്ള ട്രയല്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു.

നിര്‍ഭയ കേസില്‍ ആറ് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.