ജെഎന്‍യുവില്‍ നിന്ന് 3000 കോണ്ടം കണ്ടെത്തിയവര്‍ക്ക് കാണാതായ നജീബിനെ കണ്ടെത്താനായില്ലന്ന് കനയ്യ കുമാര്‍

ജെഎന്യുവില് നിന്ന് 3000 കോണ്ടം കണ്ടെത്തിയവര്ക്ക് രണ്ട് വര്ഷം മുമ്പ് കാണാതായ നജീബിനെ കണ്ടെത്താന് കഴിഞ്ഞിട്ടില്ലെന്ന് കനയ്യ കുമാര്
 | 
ജെഎന്‍യുവില്‍ നിന്ന് 3000 കോണ്ടം കണ്ടെത്തിയവര്‍ക്ക് കാണാതായ നജീബിനെ കണ്ടെത്താനായില്ലന്ന് കനയ്യ കുമാര്‍

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നിന്ന് 3000 കോണ്ടം കണ്ടെത്തിയവര്‍ക്ക് രണ്ട് വര്‍ഷം മുമ്പ് കാണാതായ നജീബിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കനയ്യ കുമാര്‍. ജെഎന്‍യുവിനെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങളിലാണ് കനയ്യ കുമാര്‍ ആഞ്ഞടിച്ചത്. ‘നിങ്ങള്‍ക്ക് വേണ്ടത്ര ഞങ്ങളെ അപമാനിച്ചോളൂ. ഞങ്ങളെ രാജ്യദ്രോഹികളെന്ന് വിളിച്ചോളൂ. പക്ഷേ ഇതൊന്നും നിങ്ങളുടെ കുട്ടികള്‍ക്ക് ജോലി കിട്ടാന്‍ മതിയാകില്ല. നിങ്ങളുടെ നിരാശയുടെ കാരണം ഞങ്ങള്‍ക്ക് മനസ്സിലാകും. കാരണം ജെഎന്‍യുവില്‍ പ്രവേശനം ലഭിക്കുക എന്നത് കുറച്ച് പ്രയാസമാണെന്ന് കനയ്യ പറഞ്ഞു.

നിങ്ങള്‍ ദിവസം 3000 കോണ്ടം, 2000 മദ്യക്കുപ്പികള്‍, 3000 ബിയര്‍ കുപ്പികള്‍, 10000 സിഗരറ്റ് കുറ്റികള്‍, 4000 ബീഡിക്കുറ്റികള്‍, 50000 എല്ലിന്‍ കഷ്ണങ്ങള്‍, 500 ഗര്‍ഭഛിദ്ര ഇഞ്ചക്ഷനുകള്‍ എന്നിവ നിങ്ങള്‍ ജെഎന്‍യുവില്‍ നിന്ന് കണ്ടെത്തി. എന്നാല്‍, രണ്ട് വര്‍ഷം മുമ്പ് ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് എവിടെയാണെന്ന് കണ്ടെത്തിയില്ല. കേസ് ഇപ്പോള്‍ സിബിഐ അവസാനിപ്പിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ പദ്ധതിയുടെ അംബാസഡര്‍ ആയിരുന്ന സമയത്ത് രാജ്യസ്‌നേഹിയായിരുന്ന ദീപിക പദുകോണ്‍ ജെഎന്‍യുവില്‍ സന്ദര്‍ശനം നടത്തിയതോടെ രാജ്യദ്രോഹിയായി മാറി. രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ജെഎന്‍യുവിനെ അപമാനിക്കുകയല്ല. നിങ്ങളൊരു ദേശീയ സര്‍ക്കാറാണെങ്കില്‍ ജെഎന്‍യുവിനെ പോലുള്ള സ്ഥാപനങ്ങള്‍ നടത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും കനയ്യ വ്യക്തമാക്കി.