ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്ന് ബിജെപി എംപി

ഷഹീന്ബാഗില് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്ക്കെതിരെ വിദ്വേഷ പരാമര്ശവുമായി ബിജെപി എംപി പര്വേഷ് സാഹിബ് സിംഗ് വര്മ.
 | 
ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വര്‍മ. സമരം ചെയ്യുന്നവര്‍ ഡല്‍ഹിയിലെ വീടുകളില്‍ കയറി സ്ത്രീകളെ ബലാല്‍സംഗം ചെയ്യുമെന്നും നാളെ നിങ്ങളെ രക്ഷിക്കാന്‍ മോദിജിയും അമിത് ഷായും വരണമെന്നില്ലെന്നുമാണ് വര്‍മ പറഞ്ഞത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലാണ് വര്‍മയുടെ വിവാദ പരാമര്‍ശം.

‘ലക്ഷക്കണക്കിന് ആളുകള്‍ ഷഹീന്‍ബാഗില്‍ ഒത്തുകൂടിയിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യാം. അവര്‍ നിങ്ങളുടെ വീടുകളിലേക്കെത്തും. നിങ്ങളുടെ പെണ്‍മക്കളേയും സഹോദരിമാരേയും അവര്‍ ബലാത്സംഗം ചെയ്യും. കൊലപ്പെടുത്തുകയും ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് സമയമുണ്ട്. മോദിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാന്‍ വരില്ല’ എന്നാണ് വര്‍മയുടെ വാക്കുകള്‍. വെസ്റ്റ് ഡല്‍ഹി എംപിയാണ് വര്‍മ.

ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഷഹീന്‍ബാഗില്‍ ഒരു പ്രക്ഷോഭകന്‍ പോലും ഉണ്ടാകില്ലെന്ന് തിങ്കളാഴ്ച വര്‍മ പറഞ്ഞിരുന്നു. ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയാല്‍ തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള പള്ളികള്‍ ഒരു മാസത്തിനുള്ളില്‍ നീക്കം ചെയ്യുമെന്നും വര്‍മ പറഞ്ഞിരുന്നു.