ഉന്നാവില്‍ ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ബലാല്സംഗക്കേസിലെ പ്രതികള് തീകൊളുത്തിയ പെണ്കുട്ടി മരിച്ചു.
 | 
ഉന്നാവില്‍ ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ഉന്നാവ്: ബലാല്‍സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമുണ്ടായതെന്ന് സഫ്ദര്‍ജങ് ആശുപത്രി അറിയിച്ചു. 11.10 നാണ് പെണ്‍കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്.

ചികില്‍സ നല്‍കിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാന്‍ വൈകിയതും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രത്യേക ഐസിയു സജ്ജമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്ത് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയത്. കേസിന്റെ വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ തുടങ്ങവേ വ്യാഴാഴ്ച രാവിലെയാണ് പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു തീ കൊളുത്തിയത്. അതീവ ഗുരുതരവസ്ഥയിലായ പെണ്‍കുട്ടിയെ ലക്‌നൗവിലെ ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.